പൊന്നാനി മാതൃ-ശിശു ആശുപത്രിക്ക് കേന്ദ്ര സർക്കാരിന്റെ " ലക്ഷ്യ " അംഗീകാരം .
പൊന്നാനി മാതൃ-ശിശു ആശുപത്രിക്ക്
കേന്ദ്ര സർക്കാരിന്റെ " ലക്ഷ്യ " അംഗീകാരം .
പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ
" ലക്ഷ്യ " അംഗീകാരം (സര്‍ട്ടിഫിക്കേഷൻ)
ലഭിച്ചു. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തിയ്യറ്റർ എന്നിവയില്‍ 92 ശതമാനം സ്‌കോറോടേയാണ് "ലക്ഷ്യ" അംഗീകാരം
മാതൃ-ശിശു ആശുപത്രിക്ക് ലഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള
പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി,
ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായത് .
ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും
മാതൃ-ശിശു മരണ നിരക്ക്
കുറയ്ക്കാനുമാണ് "ലക്ഷ്യ" പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
"ലക്ഷ്യ" പദ്ധതി മാര്‍ഗ നിര്‍ദേശങ്ങൾ അനുസരിച്ചുള്ള കേന്ദ്ര പരിശോധനകള്‍ക്ക് ശേഷമാണ് "ലക്ഷ്യ" സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്യുന്നത് മുതല്‍ പ്രസവ ശേഷം വാര്‍ഡില്‍ മാറ്റുന്നത് വരെ ഗര്‍ഭിണികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുന്നു.
"ലക്ഷ്യ" മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ലേബര്‍ റൂമിലേയും ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഭൗതിക സാഹചര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്തു. രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങളും വര്‍ദ്ധിപ്പിച്ചു.
അതിതീവ്ര പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്ക് ഹൈ ഡെപ്പന്റന്‍സി യൂണിറ്റുകൾ സജ്ജമാക്കി. ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ആദ്യമായി
"ലക്ഷ്യ" പദ്ധതി നടപ്പിലാക്കിയ ആശുപത്രിയാണ് പൊന്നാനി മാതൃ-ശിശു ആശുപത്രി. ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ സമീപിക്കുന്ന ആശുപത്രി കൂടിയാണിത്. പൊന്നാനി , തിരൂർ താലൂക്കിന് പുറമേ തൃശ്ശൂർ ,പാലക്കാട് ജില്ലകളിലുള്ള ഗര്‍ഭിണികളില്‍ ഭൂരിപക്ഷം പേരും
മാതൃ-ശിശു ആശുപത്രിയെയാണ് സമീപിക്കുന്നത് . ആരോഗ്യ മേഖലയിൽ ആതുര ശുശ്രൂഷാ രംഗത്ത് കുറഞ്ഞ കാലത്തിനുള്ളിൽ പൊന്നാനി
മാതൃ-ശിശു ആശുപത്രി നടത്തിയ മാതൃകാപരവും ആത്മാർത്ഥവുമായ
സേവന പ്രവർത്തങ്ങൾക്ക്
ലഭിച്ച അംഗീകാരമാണിതെന്ന്
ശ്രീ.പി. നന്ദകുമാർ MLA അഭിപ്രായപ്പെട്ടു .
ലക്ഷ്യ അംഗീകാരം നേടിയെടുക്കാൻ
അക്ഷീണം പ്രവർത്തിച്ച മാതൃ-ശിശു
ആശുപത്രിയിലെ മുഴുവൻ ജീവനക്കാരേയും
അഭിനന്ദിക്കുന്നതായും MLA കൂട്ടിച്ചേർത്തു.
#360malayalam #360malayalamlive #latestnews