തുവലും പാഴ് വസ്തുക്കള്‍ കൊണ്ടും കരവിരുത് തെളിയിച്ച് അഞ്ചാം ക്ലാസ്സുകാരി സന്‍ഹ
പൊന്നാനി: ലോക്ക്ഡൗൺ കാലത്ത് സ്ക്കൂളില്ലാതെ വന്നപ്പോള്‍ കടവനാട് ജി എഫ് യു പി സ്ക്കൂളിലെ അഞ്ചാം ക്ളാസുകാരി സന്‍ഹ ഷെറിന്‍ കരകൗശലവസ്തുക്കള്‍,ഉണ്ടാക്കാനും ചിത്രവരക്കാനും കവിത എഴുതാനും മാറ്റിവച്ചു വീടിനു പുറത്ത് കൂട്ടുകാരികള്‍കൊപ്പം കളിക്കുമ്പോള്‍ കണ്ടത്തുന്ന തൂവലുകള്‍,കുപ്പികള്‍ ,എെസ്ക്രീം ബോളുകള്‍ എന്നിവയില്‍ തന്‍െ കലാവിരുന്ന തെളിയീക്കുകയാണ് ഈ അഞ്ചാം ക്ളാസുകാരി ഒഴിവു സമയങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഒരു ഹോബിയാണ്,കൂടാതെ കടലാസ്കൊണ്ട് പേനയും,ഫോട്ടോ ഫ്രൈമും ഈ അഞ്ചാംക്ളാസുകാരി നിര്‍മിച്ചിട്ടുണ്ട് കട്ടിയുള്ള ബോടില്‍ നാലുഭാഗത്തും ന്യൂസ്പേപ്പര്‍ ചെറുതായി ചുരുട്ടിയാണ് ഫോട്ടോഫ്രം നീര്‍മ്മിച്ചിരിക്കുന്നത്
ഒഴിവു സമയങ്ങൾ വെറുതെകളയാതെ ലോക്ക്ഡൗൺ കാലത്ത് ആർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കയ്യിലുള്ള പെയിന്റ് വെറുതെ വരച്ചുകളയാൻ സന്‍ഹ ഒരുക്കമായിരുന്നില്ല. വ്യത്യസ്തമായ കലാ സൃഷ്ടിയായിരുന്നു മനസ്സിൽ. ഈ അന്വേഷണത്തിനിടെയാണ് ഈ കുഞ്ഞു മനസ്സില്‍ ഇത്തരം ആഗ്രഹങ്ങള്‍ പൂവിട്ടത്
ഇനി അടുത്തതായി ഉദ്ദേശിക്കുന്നത് കുപ്പിയുടെ പുറത്ത് തന്‍െ പൈന്‍റ്കൊണ്ട് മനസ്സിലുള്ള കലയെ ഒപ്പിയെടുക്കാനാണ് ഇതിനു മുന്‍ബ് സെന്‍ഹയുടെ കവിതയും സോഷ്യല്‍മീഡിയകളിലും പത്ര മാധ്യമങ്ങളിലും വയറലായിരുന്നു സ്ക്കൂളില്‍ പഠനത്തിലും ഈ അഞ്ചാംക്ളാസുകാരി മുന്‍പന്തിയിാണ് കഴിഞ്ഞ LSS പരീക്ഷയിലും വിജയിച്ചിരുന്നു
സെന്‍ഹയുടെ ഇത്തരംപ്രവര്‍ത്തികള്‍ക്ക് സ്ക്കൂള്‍ അധ്യാപകരും രക്ഷിതാക്കളും പിന്തുണ നല്‍കാറുണ്ടന്ന് സന്‍ഹ പറയുന്നു കൂട്ടുകാരികളുടെ പിറന്നാളിന് സന്‍ഹ പേപ്പറില്‍ നിര്‍മ്മിച്ച ചെറിയ സമ്മാനങ്ങള്‍,നല്‍കാറുണ്ട് യൂട്യുബിലും മറ്റും നോക്കിയാണ് പരുപങ്ങളും നിര്‍മ്മിക്കുന്നത് സന്‍ഹയുടെ സഹോദരന്‍ മുഹമ്മദ് ഷാനിഷും ഗുഗിളിലും യൂ ട്യൂബിലും നോക്കി പല ഇലക്ട്രിക് വസ്തുക്കള്‍ നിര്‍മ്മിക്കാറുണ്ട്
വരയോട് ചെറുപ്പം മുതലെ സന്‍ഹക്ക് കൂട്ടുണ്ട്. ഒന്നാം ക്ലാസിൽ തുടങ്ങിയതാണിത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് എന്നിവയിൽ മിടുക്കറിയിച്ചിട്ടുണ്ട്.സക്കരിയയുടെയും ഷെമീനയുടേയും മകളാണ് ഈ മിടൂക്കി സന്‍ഹഷെറിന്‍ വെറുതെ കിടക്കുന്ന പേപ്പറുകളിലും ബുക്കിലും നിരന്തരം വരച്ചുകൊണ്ടിരിക്കുക എന്നത് സെന്‍ഹ എന്നും ചെയ്യാറുണ്ടന്നും പ്രോത്സാഹിപ്പിക്കാറുണ്ടന്ന് രക്ഷിതാക്കളും പറയുന്നു
#360malayalam #360malayalamlive #latestnews