കർമ പാലം അവസാന ഘട്ടത്തിൽ: പൊന്നാനിയുടെ സ്വപ്നത്തിലേക്ക് വഴി തുറക്കാൻ ഇനി ആഴ്ച്ചകൾ മാത്രം
കർമ പാലം അവസാന ഘട്ടത്തിൽ: പൊന്നാനിയുടെ സ്വപ്നത്തിലേക്ക് വഴി തുറക്കാൻ ഇനി ആഴ്ച്ചകൾ മാത്രം
നിർമ്മാണഘട്ടങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പൊന്നാനി : ഇനി ഏതാനം ആഴ്ച്ചകൾ. പൊന്നാനിയിൽ ചമ്രവട്ടം കടവിൽനിന്ന് കർമ റോഡിലൂടെ നേരിട്ട് അഴിമുഖത്തേക്കെത്താൻ ടൂറിസം സാധ്യതകളിലേക്കു വഴി തുറക്കുന്ന കർമ പാലം ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും.
കനോലി കനാലിൽ പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്.
നിലവിലെ പദ്ധതിയിൽ അപ്രോച്ച് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചിട്ടില്ല. ഇതിനായി പുതിയ പദ്ധതി സമർപ്പിച്ചു. അപ്രോച്ച് റോഡിന്റെ ഒരു വശം ഫിഷിങ് ഹാർബർ പ്രദേശത്താണ് എത്തുക. പുനർഗേഹം ഭവന സമുച്ചയത്തിനു മുൻപിലൂടെ കടന്നു പോയി ഹാർബർ റോഡിലേക്ക് ബന്ധിപ്പിക്കും. പാലത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം നിർമിച്ചു. 330 മീറ്ററാണ് പാലത്തിന്റെ നീളം. പൊന്നാനി ഭാഗത്ത് അപ്രോച്ച് റോഡിനായി 80 മീറ്റർ നീളത്തിൽ മണ്ണിട്ടുയർത്തി. കനാലിൽ ജലനിരപ്പിൽനിന്നു 45 മീറ്റർ ഉയരം ഉറപ്പാക്കുയിട്ടുണ്ട്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽ കണ്ടാണ് ഇത്രയധികം ഉയരത്തിൽ പാലം നിർമിച്ചിരിക്കുന്നത്. ഈ പാലത്തിന്റെ ഏതാനും മീറ്റർ അകലെയായി പൊന്നാനി അങ്ങാടിപ്പാലം ജലഗതാഗതത്തിന് തടസ്സമായി നിൽക്കുകയാണ് ഈ പാലവും സമാനമായി രീതിയിൽ പുതുക്കിപ്പണിയുന്നതിന് ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കി. കർമ പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിൽ വലിയ ഗതാഗത സംവിധാനമാണ് തുറക്കപ്പെടുക. ചമ്രവട്ടം പാലം വഴി വരുന്ന വാഹനങ്ങൾക്ക് ചമ്രവട്ടം കടവിൽനിന്നു കർമ റോഡിലേക്കു കയറി നേരെ പൊന്നാനി ഹാർബറിലേക്ക് എത്താം. ഗതാഗതക്കുരുക്കിന് സാധ്യതയുള്ള ചമ്രവട്ടം ജംക്‌ഷൻ, ചന്തപ്പടി, പൊന്നാനി അങ്ങാടി, കോടതിപ്പടി എന്നിവിടങ്ങളിൽ എത്താതെ നേരിട്ട് ഹാർബറിലേക്കെത്താനുള്ള വഴിയാണ് ഈ പാലം വരുന്നതോടെ ഒരുങ്ങുന്നത്.
#360malayalam #360malayalamlive #latestnews