കുണ്ട്കടവ് പാലത്തിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് പള്ളിയിലേക്ക് വീണു.മൂന്ന് പേർക്ക് പരുക്ക്
കുണ്ട്കടവ് പാലത്തിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് പള്ളിയിലേക്ക് വീണു.മൂന്ന് പേർക്ക് പരുക്ക്
പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്ന ലോറിയാണ് പാലത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് 15അടിയോളം താഴ്ച്ചയിലുള്ള പള്ളിക്ക് മുകളിലേക്ക് വീണത്.
പൊന്നാനി കുണ്ട് കടവ് ജംഗ്ഷനിൽ വെച്ചും കറുകത്തിരുത്തി വളവിൽ വെച്ചും ഇതേ വാഹനം അപകടം വരുത്തിയ ശേഷം നിർത്താതെ ഓടിച്ച് വന്നാണ് കുണ്ട്കടവ് പാലത്തിലെത്തി മറിഞ്ഞത്.
കറുകത്തിരുത്തിയിൽ ഒരു കുടുംബം സഞ്ചരിച്ചബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികരാ യ രണ്ട് പേരെ പരിക്കുകളോടെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലം ഇറങ്ങി വരുന്ന വരവിൽ നിയന്ത്രണം കിട്ടാതെ ലോറി പതിഞ്ചടി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് കുണ്ട്കടവ് പള്ളിക്ക് മുകളിലേക്ക് വീണത്.
വീഴ്ചയിൽ പള്ളിയുടെ ഓളൂൗഹ് എടുക്കുന്ന ഭാഗവും ഹൗളും ശൗച്യാലവും ഉൾപ്പടെയുള്ള ഭാഗങ്ങൾ തകർന്നു.
നമസ്കാര സമയമല്ലാത്തതിനാൽ ഈ ഈ ഭാഗത്ത് ആളുകളുണ്ടാകാതിരുന്നതുകൊണ്ടാണ് വലിയൊരു ദുരുന്തം വഴിമാറിയത്.
വീഴ്ച്ചയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.
സാരമായ പരിക്കുകളോടെ ഡ്രൈവറെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
മാരാമുറ്റം സ്വദേശികളുമായ ഉമ്മർ ഖാജ (58), മാതാവ് ഫാത്തിമകുട്ടി (75) എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ഡ്രൈവർ മാറഞ്ചേരി മുക്കാല സ്വദേശി റസാഖിനെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
#360malayalam #360malayalamlive #latestnews