കർമറോഡ് രണ്ടാംഘട്ട നിർമാണം തുടങ്ങി
പൊന്നാനി: ഭാരതപ്പുഴയോരത്തെ പ്രധാനപാതയായ കർമറോഡിന്റെ രണ്ടാംഘട്ട നിർമാണപ്രവൃത്തികൾക്ക് തുടക്കമായി. പൈലിങ്ങിന് മുന്നോടിയായുള്ള അനുബന്ധപ്രവർത്തനങ്ങൾ ആരംഭിച്ചു.
കനോലികനാലിനു കുറുകെ പാലവും അനുബന്ധ റോഡുമുൾപ്പെടെയാണ് രണ്ടാംഘട്ടത്തിൽ 36.28 കോടി രൂപ ചെലവിൽ നിർമിക്കുന്നത്. ഊരാളുങ്കൽ കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.എസ്റ്റിമേറ്റ് നേരത്തെ തയ്യാറായിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങളാണ് പദ്ധതി വൈകാനിടയായത്. എന്നാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്താണ് സാങ്കേതിക തടസ്സങ്ങൾ നീക്കിയത്.
കർമറോഡ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടക്കും. ഇതിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കർമറോഡ് യാഥാർഥ്യമായാൽ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. ചമ്രവട്ടംകടവ് വഴി കർമറോഡിലൂടെ ഹാർബറിലെത്തുകയും തീരദേശറോഡ് വഴി വാഹനങ്ങൾക്ക് കടന്നുപോകാനും സാധിക്കും.
റിപ്പോർട്ട്: പ്രദീപ്
#360malayalam #360malayalamlive #latestnews