മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായുള്ള പുനർ ഗേഹം പദ്ധതി: സ്പീക്കർ യോഗം വിളിച്ചു ചേർത്തു
മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായുള്ള പുനർ ഗേഹം പദ്ധതി വേഗത്തിലാക്കുന്നതിനായി സ്പീക്കർ ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ യോഗം വീഡിയോ കോൺഫെറെൻസിലൂടെ വിളിച്ചു ചേർത്തു.
കടൽത്തീരത്തുനിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന വർക്ക് അവിടെനിന്നും 200 മീറ്ററിന് പുറത്തു സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള പദ്ധതിയാണിത്. മൂന്നു സെന്റ് സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും, വീടുവെക്കാൻ നാല് ലക്ഷം രൂപയുമാണ് അനുവദിക്കുക. നിലവിൽ ഭൂമി കണ്ടെത്തി യവരുടെ ഭൂമിവില നിശ്ചയിക്കുന്ന പ്രോസസ്സ് അടിയന്തിരമായി പൂർത്തിയാക്കുന്നതിനു സ്പീക്കർ നിർദേശം നൽകി. അത് ഒരാഴകൊണ്ട് പൂർത്തിയാക്കും.
പൊന്നാനിയിൽ ഈ പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിച്ച മുഴുവൻ പേരും ഭൂമി കണ്ടെത്തി ഓഫീസിൽ അറിയിച്ചാൽ ഒരുമാസത്തിനുള്ളിൽ രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചു. ഭൂമി കണ്ടെത്തുന്നതിന് ഫിഷറീസ്. റവന്യൂ ഉദ്യോഗസ്ഥർ സഹായിക്കും. ഭൂമി രജിസ്റ്റർ ചെയ്‌യുന്ന അന്ന് തന്നെ ഭൂവുടമയ്ക്കു പൈസ ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിൽ ലിസ്റ്റിൽ പെട്ടില്ലാത്തവർക്കു പുതിയ അപേക്ഷ നൽകാം.
പരിധിയിൽ പെടുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളും ഭൂമി കണ്ടെത്തി ഫിഷറിസ് ഓഫീസിൽ അറിയിക്കണമെന്നും. പദ്ധതിയിൽ പങ്കാളിയായി കടലാക്രമണ ഭീഷണിയിൽ നിന്നും മുക്തി നേടണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ, DD ഫിഷറീസ്,പൊന്നാനി തഹസിൽദാർ, ചെയർമാൻ CP മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പ്രസിഡന്റ് ആറ്റുന്നിത്തങ്ങൾ അടക്കമുള്ളവർ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews