അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടത് സർക്കാർ സ്വന്തക്കാർക്ക് മാത്രം ജോലി നൽകുന്നു. രാഹുൽ


പൊന്നാനി: അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടതു സർക്കാർ സ്വന്തക്കാർക്ക് ജോലി നൽകുകയാണെന്ന് രാഹുൽ.

പൊന്നാനിയിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി എന്നാണ് അവസ്ഥ. ന്യായ് പദ്ധതിയിലൂടെ ഓരോ സാധാരണക്കാരനും ഒരു വർഷം എഴുപത്തിരണ്ടായിരം രൂപ അക്കൗണ്ടിൽ എത്തും.ജനങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞ ശേഷമാണ് കോൺഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയത്. രാഹുൽ പറഞ്ഞു.


വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ന്യായ് പദ്ധതിയിലൂടെ കഴിയും ഇന്ത്യക്ക് കേരളം മാതൃകയാവണം. അതിന് കേരളത്തിൽ യുഡി എഫ് അധികാരത്തിൽ വരേണ്ടതുണ്ട് . രാഹുൽ പറഞ്ഞു.യോഗത്തിൽ രാഹുലിൻ്റ  പ്രസംഗം വേണുഗോപാലാണ്  പരിഭാഷപ്പെടുത്തിയത് .സ്ഥാനാർത്ഥികർക്ക് വോട്ട് അഭ്യർത്ഥിച്ചാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.


യോഗത്തിൽ ഇടി മുഹമ്മദ്  ബഷീർ, രോഹിത്, ഫിറോസ്, അഷറഫ് കോക്കൂർ, പി ടി അജയ് മോഹൻ, എ പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, വേണുഗോപാൽ.സാദികലി രാങ്ങാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി എന്നാണ് അവസ്ഥ. ന്യായ് പദ്ധതിയിലൂടെ ഓരോ സാധാരണക്കാരനും ഒരു വർഷം എഴുപത്തിരണ്...    Read More on: http://360malayalam.com/single-post.php?nid=3803
കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി എന്നാണ് അവസ്ഥ. ന്യായ് പദ്ധതിയിലൂടെ ഓരോ സാധാരണക്കാരനും ഒരു വർഷം എഴുപത്തിരണ്...    Read More on: http://360malayalam.com/single-post.php?nid=3803
അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടത് സർക്കാർ സ്വന്തക്കാർക്ക് മാത്രം ജോലി നൽകുന്നു. രാഹുൽ കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി എന്നാണ് അവസ്ഥ. ന്യായ് പദ്ധതിയിലൂടെ ഓരോ സാധാരണക്കാരനും ഒരു വർഷം എഴുപത്തിരണ്ടായിരം രൂപ അക്കൗണ്ടിൽ എത്തും.ജനങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞ ശേഷമാണ് കോൺഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയത്. രാഹുൽ പറഞ്ഞു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്