കോലിക്കര മുനീബ് കൊലക്കേസ്: ഒളിവിൽ പോയ രണ്ടു പേര്‍കൂടി പിടിയില്‍

കോലിക്കര മുനീബ് കൊലക്കേസ്:   ഒളിവിൽ പോയ  രണ്ടു പേര്‍കൂടി പിടിയില്‍


പിടിയിലായത് കോലിക്കര കല്ലുംപുറം സ്വദേശികള്‍


ചങ്ങരംകുളം:കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശി മുനീബ്(25)കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി അന്യേഷണ സംഘം അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരന്‍ കൂടിയായ ഷെഫീക്ക്(19)

കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്യേഷണ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടി കൂടിയത്.ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധുവീട്ടില്‍ നിന്നും

ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.


ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25)ന് കുത്തേറ്റത്.നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ഒന്നാം  പ്രതി കോലിക്കര ഷമാസ്(20),ചാലിശ്ശേരി കാട്ടുപാടം മഹേഷ് (18),കാഞ്ഞിരത്താണി കപ്പൂര്‍ അമല്‍ ബാബു(21)എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.സംഭവത്തില്‍ ഒരാളെ കൂടി പിടി കൂടാനുണ്ട്.


എസ് പി സുജിത്ത് ദാസിന്റെ മേല്‍ നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെയും പ്രത്യേക സ്ക്വഡ് അംഗങ്ങളായ എസ്ഐ മുഹമ്മദ് റാഫി,എസ്ഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,സീനിയര്‍ സിപിഒ രാജേഷ്,ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ വിജിത്ത്,ഹരിഹര സൂനു,ആന്റോ,എഎസ്ഐ സജീവ്,സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3720
...    Read More on: http://360malayalam.com/single-post.php?nid=3720
കോലിക്കര മുനീബ് കൊലക്കേസ്: ഒളിവിൽ പോയ രണ്ടു പേര്‍കൂടി പിടിയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്