യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനായി "സ്പീക്ക് യങ് " പരിപാടി സംഘടിപ്പിക്കുന്നു.

പൊന്നാനി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭിമുഖ്യത്തിൽ ഭാവി കേരളത്തെ കുറിച്ച് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും സമാഹരിക്കയും, ഇവയെല്ലാം ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ സ്പീക്ക് യങ് പരിപാടി സംഘടിപ്പിക്കുന്നു.  കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ഒരേസമയം സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പൊന്നാനി നിയോജക മണ്ഡലത്തിൽ  പൊന്നാനി പുളിക്കകടവ് ബിയ്യംകായൽ വള്ളംകളി പവലിയനിൽ വെച്ചാണ് പരിപാടി നടക്കുന്നത്. നിയമസഭാ സ്‌പീക്കർ, കായിക മന്ത്രി ഇ.പി ജയരാജൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

 പരിപാടിക്ക് മുന്നോടിയായി സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്നു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം രക്ഷാധികാരിയും, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ ചെയർമാനും, ഫാറൂഖ് വെളിയങ്കോട് കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ആബിദ, സ്പീക്കറുടെ  പ്രതിനിധി  ടി.ജമാലുദ്ദീൻ, നഗരസഭ സൂപ്രണ്ട് എസ്.എ വിനോദ് കുമാർ, ഫാറൂഖ് വെളിയങ്കോട് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ യൂത്ത് ക്ലബ്ബ് ഭാരവാഹികൾ, യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഫെബ്രുവരി 12 ന് പൊന്നാനി ബിയ്യം കായലോരത്താണ് പരിപാടി സംഘടിപ്പിക്കുക.... ...    Read More on: http://360malayalam.com/single-post.php?nid=3695
ഫെബ്രുവരി 12 ന് പൊന്നാനി ബിയ്യം കായലോരത്താണ് പരിപാടി സംഘടിപ്പിക്കുക.... ...    Read More on: http://360malayalam.com/single-post.php?nid=3695
യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനായി "സ്പീക്ക് യങ് " പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12 ന് പൊന്നാനി ബിയ്യം കായലോരത്താണ് പരിപാടി സംഘടിപ്പിക്കുക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്