നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാൾ തുക പിരിച്ചു, പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരായ ഹര്‍ജി: ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി
നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാൾ തുക പിരിച്ചു, പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരായ ഹര്‍ജി. പക്ഷെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി പറഞ്ഞു.
ദേശീയപാതാ നിര്‍മാണത്തിന് ചെലവിട്ടതിനെക്കാള്‍ തുക പാലിയേക്കര ടോള്‍ പ്ലാസയില്‍ പിരിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍, അഭിഭാഷകന്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ വാദിച്ചു.
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തിന് 721.174 കോടിയാണ് ചെലവിട്ടത്. 2012 ഫെബ്രുവരി ഒമ്പതിനാണ് ടോള്‍ പിരിവ് തുടങ്ങിയത്. ഈ വര്‍ഷം ജൂലൈ വരെ 801.60 കോടി ലഭിച്ചതായി വിവരാവകാശ രേഖയിലൂടെ വ്യക്തമായി.
എന്നാല്‍ ഈ വിഷയം ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നത് ആണെന്നും കോടതി അറിയിച്ചു.
#360malayalam #360malayalamlive #latestnews