പൊന്നാനി ഹാര്‍ബര്‍ - പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലം സർവേ രണ്ടാഴ്ചക്കകം;മന്ത്രി കെ.ടി. ജലീലിൻെറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
പൊന്നാനി: പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലത്തിൻെറയും അപ്രോച്ച് റോഡിൻെറയും നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി മന്ത്രി കെ.ടി. ജലീലിൻെറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പുറത്തൂര്‍ വില്ലേജിലെ പടിഞ്ഞാറെക്കര ഭാഗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട 187 സൻെറ് ഭൂമിയുടെ ഉടമകളാണ് പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. 21 ഭൂവുടമകൾ യോഗത്തില്‍ പങ്കെടുത്തു.
ന്യായവില ലഭ്യമാക്കിയാല്‍ സ്ഥലം വിട്ടുനില്‍കാന്‍ തയാറാണെന്ന് സ്ഥലമുടമകള്‍ മന്ത്രിയെ അറിയിച്ചു. ഇത് പ്രകാരം സ്ഥലത്ത് രണ്ടാഴ്ചക്കകം സർവേ നടത്തി ഭൂമി തിട്ടപ്പെടുത്തി നഷ്ടപരിഹാര തുക തീരുമാനിക്കും. വീട് നഷ്ടമാകുന്നവര്‍ക്ക് നിലവിലുള്ളതിന് സമാനമായ വീട് നിര്‍മിക്കാനുള്ള തുക തന്നെ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ മാസം അവസാനത്തോടെ നഷ്ടപരിഹാര തുക സംബന്ധിച്ച് വിവരം ഉടമകളുമായി യോഗം ചേര്‍ന്ന് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ കടല്‍പ്പാലം പദ്ധതിക്കായി 289 കോടി രൂപയാണ് അനുവദിച്ചത്.
#360malayalam #360malayalamlive #latestnews