ഉത്തർപ്രദേശ് സർക്കാരിനും പോലീസിനും സിദ്ദീഖ് കാപ്പന്റെ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്‌ത കേസിൽ ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചു. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹാജരായത്. കാപ്പനെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കുറ്റപത്രത്തിൽ വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടുന്നില്ല. വെളളിയാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. കാപ്പൻ ആക്രമണമുണ്ടാക്കാനാണ് എത്തിയതെന്ന് പറയുമ്പോൾ പോലും അത് വ്യക്തമാക്കാനുളള തെളിവുകൾ പൊലീസിന്റെ പക്കലില്ല. 42 ദിവസമായി ഒരു മാദ്ധ്യമപ്രവർത്തകൻ ജയിലിൽ കഴിയുകയാണ്. കോടതി അടിയന്തരമായി ഇടപെടണം എന്നായിരുന്നു കപിൽസിബൽ ആവശ്യപ്പെട്ടത്.


എവിടെയാണ് കാപ്പൻ ഇപ്പോഴുളളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റേയും പൊലീസിന്റേയും മറുപടി എന്താണെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല. സർക്കാർ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കാം എന്നു പറഞ്ഞാണ് കോടതി കേസ് വെളളിയാഴ്ചത്തേക്ക് മാറ്റിയത്.

#360malayalam #360malayalamlive #latestnews

മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട...    Read More on: http://360malayalam.com/single-post.php?nid=2457
മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട...    Read More on: http://360malayalam.com/single-post.php?nid=2457
ഉത്തർപ്രദേശ് സർക്കാരിനും പോലീസിനും സിദ്ദീഖ് കാപ്പന്റെ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി നോട്ടീസ് മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹാജരായത്. കാപ്പനെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കുറ്റപത്രത്തിൽ വ്യക്തമായ കാരണങ്ങളൊന്നും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്