പൊന്നാനിയില്‍ യുവാവിന് മർദനമേറ്റ സംഭവം; പൊന്നാനി എസ് ഐ ബേബിച്ചൻ, സി.പി.ഒ ഷിജിൻ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി യുവാവിൻ്റെ ബന്ധുക്കൾ

പൊന്നാനി: പൊന്നാനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി ക്രൂരമായി മർദ്ദിക്കുകയും, പഞ്ചസാര ലായനി കലക്കി കുടിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊന്നാനി എസ് ഐ ബേബിച്ചൻ, പൊന്നാനി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഷിജിൻ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി യുവാവിൻ്റെ ബന്ധുക്കൾ രംഗത്ത്.

പൊലീസ് ക്വാർട്ടേഴ്സിൽ വെച്ച് തിരൂർ സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനൊപ്പം നജ്മുദ്ദീനെ മർദ്ദിച്ചനും, പഞ്ചസാര ലായനി കലക്കി കുടിക്കാൻ നൽകിയതും പൊന്നാനി എസ്.ഐ ആണെന്നാണ് നജ്മുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയത്.

അതേസമയം വാറണ്ട് പോലുമില്ലാതെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അനീഷ് പീറ്ററിനൊപ്പം തന്നെ ബൈക്കിൽ കൊണ്ടു പോയത് പൊന്നാനി സ്‌റ്റേഷനിലെ സി.പി.ഒയായ ഷിജിനാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

തിരൂർ സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെ സസ്പെൻ്റ് ചെയ്തെങ്കിലും, എസ്.ഐക്കും, പൊന്നാനിയിലെ സി.പി.ഒക്കുമെതിരെ നടപടി വൈകുന്നതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു


റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പൊന്നാനി: പൊന്നാനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട്......    Read More on: http://360malayalam.com/single-post.php?nid=2123
പൊന്നാനി: പൊന്നാനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട്......    Read More on: http://360malayalam.com/single-post.php?nid=2123
പൊന്നാനിയില്‍ യുവാവിന് മർദനമേറ്റ സംഭവം; പൊന്നാനി എസ് ഐ ബേബിച്ചൻ, സി.പി.ഒ ഷിജിൻ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി യുവാവിൻ്റെ ബന്ധുക്കൾ പൊന്നാനി: പൊന്നാനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്