എയർ ബബിൾ കരാര്‍; ഡിസംബർ 31 വരെ നീട്ടി

ഇന്ത്യ - ഖത്തർ എയർ ബബിൾ കരാര്‍ നീട്ടി. ഡിസംബർ 31 വരെയാണ് കരാർ നീട്ടിയത്. ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് നിലവിലുള്ള വിമാന സർവീസുകൾ അതേപടി തുടരും. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് നേടിയവര്‍ക്കാണ് യാത്ര സാധ്യമാകുക.

വിസാകാലാവധി തീര്‍ന്നവര്‍ക്കും റീ എന്‍ട്രിപെര്‍മിറ്റിന് അപേക്ഷിക്കാം. വിസാ കാലാവധി കഴിഞ്ഞവര്ക്കുള്ള ഫീസ് നേരത്തെ ഖത്തര്‍ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.

എയര്‍ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങി വന്ദേഭാരത് സര്‍വീസ് നടത്തുന്ന കമ്പനികള്‍ നിലവില്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം. ഒക്ടോബർ 31 വരെ കാലാവധിയുണ്ടായിരുന്ന ഈ കരാറാണ് ഡിസംബർ 31 വരെ നീട്ടിയത്. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍ കാലാവധി.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്.




 


#360malayalam #360malayalamlive #latestnews

ഇന്ത്യ - ഖത്തർ എയർ ബബിൾ കരാര്‍ നീട്ടി. ഡിസംബർ 31 വരെയാണ് കരാർ നീട്ടിയത്. ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് നിലവിലുള്ള വിമാന സർവീസ...    Read More on: http://360malayalam.com/single-post.php?nid=2097
ഇന്ത്യ - ഖത്തർ എയർ ബബിൾ കരാര്‍ നീട്ടി. ഡിസംബർ 31 വരെയാണ് കരാർ നീട്ടിയത്. ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് നിലവിലുള്ള വിമാന സർവീസ...    Read More on: http://360malayalam.com/single-post.php?nid=2097
എയർ ബബിൾ കരാര്‍; ഡിസംബർ 31 വരെ നീട്ടി ഇന്ത്യ - ഖത്തർ എയർ ബബിൾ കരാര്‍ നീട്ടി. ഡിസംബർ 31 വരെയാണ് കരാർ നീട്ടിയത്. ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് നിലവിലുള്ള വിമാന സർവീസുകൾ അതേപടി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്