തീരദേശറോഡുകൾ തുറന്നു; നിർമാണോദ്ഘാടനവും നടന്നു
പൊന്നാനി : വിവിധ തീരദേശ റോഡുകളുടെ ഉദ്ഘാടനവും നിർമാണോദ്ഘാടനവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓൺലൈനിലൂടെ നിർവഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ബി.ടി.വി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു
അഞ്ച് തീരദേശറോഡുകളുടെ ഉദ്ഘാടനവും 720.25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന 15 റോഡുകളുടെ നിർമാണോദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. പൊന്നാനി മണ്ഡലത്തിൽ 298.4 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന അഞ്ച് റോഡുകളുടെ നിർമാണോദ്ഘാടനമാണ് നടന്നത്.
40 ലക്ഷം ചെലവഴിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ പുതിയിരുത്തി കടവ് റോഡും 84.2 ലക്ഷം രൂപ ചെലവഴിച്ച് വെളിയങ്കോട് പഞ്ചായത്തിലെ താഴത്തേതുപടി - പെരുമുടിശ്ശേരി കോതമുക്ക് റോഡും നിർമിക്കുന്നു. പൊന്നാനി ഐ.എച്ച്.എസ്.ഡി.പി. ഫിഷർമെൻ കോളനി റോഡ് 35.2 ലക്ഷം ചെലവഴിച്ചാണ് നിർമിക്കുന്നത്.
പൊടിപറമ്പ് റോഡ് 34.5 ലക്ഷവും പൊന്നാനി ഫിഷിങ് ഹാർബർ പാർക്കിങ് ഏരിയ അപ്രോച്ച് റോഡ് 98.5 ലക്ഷവും ചെലവഴിച്ചാണ് നിർമിക്കുന്നത്. ചടങ്ങിൽ 17.5 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പാലപ്പെട്ടി ആരോടി കോളനി റോഡിന്റെ പൂർത്തീകരണോദ്ഘാടനവും നടന്നു.
പൊന്നാനി നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, കൗൺസിലർമാരായ ഒ.ഒ. ഷംസു, അഷ്റഫ് പറമ്പിൽ, റീന പ്രകാശൻ, ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ എം.ടി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews