അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു; സ്‌കൂളുകള്‍ തുറക്കില്ല, പരിപാടികളില്‍ നൂറ് പേരെ പങ്കെടുപ്പിക്കാം.
നാലാം ഘട്ട അൺലോക്കിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
◼️സെപ്റ്റംബർ ഏഴു മുതൽ ഗ്രേഡ് രീതിയിൽ മെട്രോ സർവീസുകൾ നടത്താൻ അനുമതി നൽകി.
◼️21 മുതൽ 100 പേർക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികൾ നടത്താനും അനുമതിയുണ്ട്.
◼️കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് 100 പേരുടെ പരിധിയിൽ അനുമതിയുള്ളത്.
◼️സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നി അടഞ്ഞുതന്നെ കിടക്കും.
◼️ഓൺലൈൻ ടീച്ചിങ്-ടെലി കൗൺസിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്തിചേരാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.
◼️ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കണ്ടെയിൻമെന്റിന് പുറത്തുള്ള അവരുടെ സ്കൂളുകളിൽ അധ്യാപകരുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിന് പോകാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഇത്. ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കും.
◼️സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല. 21 മുതൽ ഓപ്പൺ തിയേറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാം.
◼️സെപ്റ്റംബർ 30 വരെ കണ്ടെയിൻമെന്റ് സോണുകളിൽ യാതൊരു ഇളവുകളും ബാധകമല്ല. കർശന നിയന്ത്രണങ്ങൾ തുടരും.
#360malayalam #360malayalamlive #latestnews