കാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് അനുവധിച്ച് ഗൾഫ് എയർ

കാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് അനുവധിച്ച്  ഗൾഫ് എയർ

76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് അനുവദിച്ചിരിക്കുന്ന അളവ്

മനാമ: ജൂൺ 22 മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ഗൾഫ് എയർ. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് സർക്കുലറിൽ പറയുന്നു.


76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്ന അളവ്. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ല.


മലയാളികൾ ഉൾപ്പടെയുള്ള യാത്രികർക്ക് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഗൾഫ് എയർ എടുത്തിരിക്കുന്നത്. 


2020 ഒക്ടോബറിലാണ് കാർഡ് ബോർഡ് പെട്ടികൾ സ്വീകരിക്കുന്നത് നിർത്തലാക്കിയത്. ഇതേത്തുടർന്ന് യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. കൂടുതൽ വില കൊടുത്ത് ട്രോളി ബാഗുകൾ വാങ്ങേണ്ട സ്ഥിതിയിലായിരുന്നു യാത്രക്കാർ. കുടുംബമായി യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും സ്യൂട്ട് കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥക്കാണ് പുതിയ തീരുമാനത്തോെ വലിയ മാറ്റം വരുന്നത്.

#360malayalam #360malayalamlive #latestnews

കാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് അനുവധിച്ച് ഗൾഫ് എയർ 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് അ...    Read More on: http://360malayalam.com/single-post.php?nid=7187
കാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് അനുവധിച്ച് ഗൾഫ് എയർ 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് അ...    Read More on: http://360malayalam.com/single-post.php?nid=7187
കാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് അനുവധിച്ച് ഗൾഫ് എയർ കാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് അനുവധിച്ച് ഗൾഫ് എയർ 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് അനുവദിച്ചിരിക്കുന്ന അളവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്