ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം എന്നു പറഞ്ഞത് അബദ്ധമല്ലെന്ന് പി.സി ജോർജ്
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് താൻ പറഞ്ഞത് അബദ്ധവാക്കോ പിഴവോ അല്ലെന്ന് പി.സി ജോർജ്. വരാൻ പോകുന്ന വലിയ വിപത്തെന്തെന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണ് എന്നും ജോർജ് പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരള സമൂഹം തിരഞ്ഞെടുപ്പു കാലത്ത് ആകെ അറിഞ്ഞത് ഈരാറ്റുപേട്ടയിലെ തേവരുപാറ എന്ന സ്ഥലത്ത് എനിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വാർത്ത മാത്രമാണ്. എന്നാൽ 179 ബൂത്തുകൾ ഉള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്ഡിപിഐ ഉൾപ്പെടെയുള്ള ജിഹാദി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള 26-ഓളം ബൂത്തുകളിൽ എന്നെ അനുകൂലിക്കുന്നവർക്ക് നേരെ നടന്ന കൈയേറ്റ ശ്രമങ്ങളും, ഭീഷണികളും ലോകം അറിഞ്ഞില്ല' - ജോർജ് കൂട്ടിച്ചേര്‍ത്തു.
#360malayalam #360malayalamlive #latestnews