മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

കോഴിക്കോട്: മുസ്ലിം ലീഗ് കഠാര രാഷ്ട്രീയ ഉപേക്ഷിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സി അബ്ദുറഹ്മാന്‍ ഔഫ് എസ്.വൈ.എസ് പ്രവര്‍ത്തകനാണ്. ലീഗിനെതിരെ വോട്ട് ചെയ്യുന്നവരെ കൊലപ്പെടുത്തുകയെന്നതാണ് ആ പാര്‍ട്ടിയുടെ നയമെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. അണികളെ നിലക്കുനിര്‍ത്താന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം. 

തിരഞ്ഞെടുപ്പ് തോല്‍വിയെ മറയ്ക്കാനാണ് മുസ്ലിം ലീഗ് അരും കൊല നടത്തിയത്. നിരപരാധികളുടെ ചോരവീഴ്ത്തി നേടുന്ന താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങളുടെ പ്രത്യാഘാതം വലുതായിരിക്കും. ഇക്കാര്യം ലീഗ് നേതൃത്വം ഓര്‍ക്കണം. ജനാധിപത്യപരമായും നിയമപരമായും ഇതിനെ നേരിടും. കൊലപാതകത്തിന്റെ ഉത്തരവാദികളെയും പ്രോത്സാഹനം നല്‍കിയവരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് യോഗത്തില്‍ കാന്തപുരം അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഖലീലുല്‍ ബുഹാരി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മുസ്ലിം ലീഗ് കഠാര രാഷ്ട്രീയ ഉപേക്ഷിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സി അബ്ദുറഹ്മാന്‍...    Read More on: http://360malayalam.com/single-post.php?nid=3236
മുസ്ലിം ലീഗ് കഠാര രാഷ്ട്രീയ ഉപേക്ഷിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സി അബ്ദുറഹ്മാന്‍...    Read More on: http://360malayalam.com/single-post.php?nid=3236
മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം മുസ്ലിം ലീഗ് കഠാര രാഷ്ട്രീയ ഉപേക്ഷിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സി അബ്ദുറഹ്മാന്‍ ഔഫ് എസ്.വൈ.എസ് പ്രവര്‍ത്തകനാണ്. ലീഗിനെതിരെ വോട്ട് ചെയ്യുന്നവരെ കൊലപ്പെടുത്തുകയെന്നതാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്