പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷും പ്രതി
കൊച്ചി: പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷ് ഐ എ എസ്നേയും പ്രതിചേർത്തു. അനധികൃതമായി വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നെന്നാണ് കേസ്. നിർമ്മാണക്കരാർ നൽകുമ്പോൾ ആർ ബി ഡി സി എം ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കേസിൽ നീർണായക നടപടികളുമായാണ് വിജിലൻസ് മുന്നോട്ട് നീങ്ങുന്നത്. നിലവിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് മുഹമ്മദ് ഹനീഷ്. ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി എട്ടേകാൽ കോടി രൂപയുടെ മൊബിലൈസേഷൻ അഡ്വാൻസ് വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നു, കരാറുകാരനിൽ നിന്നും സുരക്ഷ നിക്ഷേപം ഈടാക്കുന്നതിൽ വീഴ്‌ച വരുത്തി എന്നിവയാണ് ഹനീഷിനെതിരെ വിജിലൻസ് കണ്ടെത്തിയിരിക്കുന്ന കുറ്റങ്ങൾ.
ടെൻഡർ നൽകുന്നതിന് മുമ്പായി കരാറുകാരുടെ ഒരു യോഗം പൊതുമരാമത്ത് വകുപ്പും ആർ ബി ഡി സിയും വിളിച്ചിരുന്നു. ഒരു കാരണവശാലും കരാറുകാർക്ക് മുൻകൂർ വായ്‌പ അനുവദിക്കില്ലെന്ന് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതോടെ പല കരാറുകാരും നിർമ്മാണത്തിൽ നിന്ന് പിൻമാറി. എന്നാൽ കരാർ ഏറ്റെടുത്ത കമ്പനിക്ക് കത്ത് എഴുതി വാങ്ങി വായ്‌പ അനുവദിക്കുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഈ കത്തിൽ ഒപ്പിട്ടത് മുഹമ്മദ് ഹനീഷായിരുന്നു.
#360malayalam #360malayalamlive #latestnews