തോമസ് ഐസക്ക് നടത്തിയത് ഗുരുതര ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ധനമന്ത്രി തോമസ് ഐസക്കിന്റെ വാർത്താ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുളള സി എ ജി റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് വാർത്താ സമ്മേളനം നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.


രാജ്യത്തെ ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് കേരളത്തിലെ മന്ത്രിസഭ പ്രവർത്തിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ധനമനന്ത്രിയുടെ അമ്പരപ്പിക്കുന്ന നടപടി. മന്ത്രിയുടെ പത്ര സമ്മേളനത്തിൽ കരട് സി എ ജി റിപ്പോർട്ട് എന്നാണ് പറഞ്ഞത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്‌ത ഒരു മന്ത്രിയ്ക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കാത്ത റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ധനമന്ത്രി തോമസ് ഐസക് നിയമങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ മന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തി. റിപ്പോർട്ട് പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്നും മന്ത്രിക്ക് നോട്ടീസ് നൽകുമെന്നും ചെന്നിത്തല ആരോപിച്ചു.

#360malayalam #360malayalamlive #latestnews

ധനമന്ത്രി തോമസ് ഐസക്കിന്റെ വാർത്താ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ട...    Read More on: http://360malayalam.com/single-post.php?nid=2417
ധനമന്ത്രി തോമസ് ഐസക്കിന്റെ വാർത്താ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ട...    Read More on: http://360malayalam.com/single-post.php?nid=2417
തോമസ് ഐസക്ക് നടത്തിയത് ഗുരുതര ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ് ധനമന്ത്രി തോമസ് ഐസക്കിന്റെ വാർത്താ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്