വർഷങ്ങളായി പീഡനം; ലൈംഗിക അതിക്രമം; 50കാരനെ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തി

നോയിഡ: ശാരീരിക പീഡനവും ലൈംഗിക അതിക്രമവും കൊണ്ട് പൊറുതി മുട്ടിയതോടെ അൻപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തി. നോയിഡ സ്വദേശിയായ മധ്യവയസ്കനാണ് കൊല്ലപ്പെട്ടത്. മോര്‍ണ ബസ് സ്റ്റാൻഡിന് സമീപത്തെ പാര്‍ക്കിൽ നിന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫൈബർ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ ഒരു പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കൗമാരക്കാരായ മക്കളുമാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞത്.

മൃതദേഹത്തിന്‍റെ കഴുത്തിലെ പാടുകൾ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നതിന് വ്യക്തമായ തെളിവായിരുന്നു എന്നാണ് നോയിഡ ഡിസിപി രാജേഷ് പറയുന്നത്. തുടർന്ന് ഭാര്യയെയും മക്കളെയും ചോദ്യം ചെയ്തു. ഇവരിൽ നിന്നാണ് വർഷങ്ങളായി ഇവർക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങൾ സംബന്ധിച്ചും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതിയായ 42 കാരി നൽകിയ വിവരം അനുസരിച്ച് ഇവരുടെ വിവാഹം കഴിഞ്ഞ് 25 വർഷങ്ങളായി. തൂപ്പു ജോലിക്കാരനായ ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിന് അടിമയായിരുന്നു. ക്രൂരമായ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും ആണ് ഇവർക്ക് ഇയാളിൽ നിന്ന് നേരിടേണ്ടി വന്നിരുന്നത്. പെൺമക്കൾ വലുതായതോടെ ഇയാൾ അവരെയും ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. മക്കൾ കുളിക്കുന്ന സമയങ്ങളിൽ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നത് ഇയാളുടെ ശീലമായിരുന്നുവെന്നും ഇവർ പറയുന്നു.

'എല്ലാ ദിവസവും പീഡനം പതിവായിരുന്നു. ഒരിക്കൽ കത്തി ഉപയോഗിച്ച് ആക്രമിച്ചു, മറ്റൊരിക്കൽ പൊള്ളലേൽപ്പിച്ചു. മക്കൾ വളർന്നു തുടങ്ങിയപ്പോൾ ഉപദ്രവം അവർക്ക് നേരെയായി' സ്ത്രീ പറയുന്നു. മറ്റൊരു മകൾ കൂടിയുണ്ടായിരുന്നുവെന്നും പതിനൊന്ന് വയസുള്ളപ്പോൾ അവളെ പിതാവ് തന്നെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരവും ഇവർ വെളിപ്പെടുത്തി. അമിതമായ രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിച്ചത്. എന്നാൽ നാണക്കേട് ഓർത്തും ഭർത്താവിനോടുള്ള ഭയം കൊണ്ടും ഈ സംഭവത്തെക്കുറിച്ച് ഇതുവരെ ആരോടും പറഞ്ഞിരുന്നില്ലെന്നാണ് ഇവർ മൊഴി നൽകിയത്.

അച്ഛനിൽ നിന്നേൽക്കേണ്ടി വന്ന നിരന്തര പീഡനം മൂലം 13ഉം 16ഉം വയസുള്ള പെൺകുട്ടികളും പ്രയാസത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 'ഭർത്താവിനെ ഇല്ലാതാക്കി എല്ലാ പീഡനങ്ങളിൽ നിന്നും ഒറ്റയടിക്ക് മോചനം നേടാമെന്ന് കരുതി എന്നാണ് സ്ത്രീ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പെൺമക്കളുടെ സഹായത്തോടെ അവർ ഇത് നടപ്പാക്കുകയും ചെയ്തു. മൂത്തമകളാണ് പിതാവിന്‍റെ കഴുത്തിൽ ദുപ്പട്ട കൊണ്ട് മുറുക്കി കൊലപ്പെടുത്തിയത്. ഇളയമകൾ അയാൾക്ക് രക്ഷപ്പെടാനാകാത്ത വിധം കൈകൾ ഇറുകിപ്പിടിച്ചിരുന്നു ഭാര്യ കാലുകളും. ശ്വാസം നിലയ്ക്കുന്നത് വരെ കഴുത്തിൽ കുരുക്ക് മുറിക്കിയെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു.

സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് സ്ത്രീയെ അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റിന് പിന്നാലെ ഇവർ പൊലീസിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും പൊലീസിന്‍റെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെന്നാണ് ഇവർ ആരോപിച്ചത്. തന്‍റെ പരാതിയിൽ ഒരുതവണയെങ്കിലും നടപടിയുണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു കൃത്യം നടത്തേണ്ടി വരില്ലായിരുന്നുവെന്നും ഇവർ പറഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.




credit: news18

#360malayalam #360malayalamlive #latestnews

ശാരീരിക പീഡനവും ലൈംഗിക അതിക്രമവും കൊണ്ട് പൊറുതി മുട്ടിയതോടെ അൻപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തി......    Read More on: http://360malayalam.com/single-post.php?nid=2167
ശാരീരിക പീഡനവും ലൈംഗിക അതിക്രമവും കൊണ്ട് പൊറുതി മുട്ടിയതോടെ അൻപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തി......    Read More on: http://360malayalam.com/single-post.php?nid=2167
വർഷങ്ങളായി പീഡനം; ലൈംഗിക അതിക്രമം; 50കാരനെ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തി ശാരീരിക പീഡനവും ലൈംഗിക അതിക്രമവും കൊണ്ട് പൊറുതി മുട്ടിയതോടെ അൻപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്