സംസ്ഥാനത്ത് ശിശു ആത്മഹത്യാനിരക്ക് വർദ്ധിക്കുന്നു

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത കൂടി വരുന്നതായി പഠന റിപ്പോർട്ടുകളും കണക്കുകളും സൂചിപ്പിക്കുന്നു. 173 കുട്ടികളാണ് കേരളത്തിൽ ലോക്ക്ഡൗണിനിടെ മാത്രം ആത്മഹത്യ ചെയ്തത്.

പാലക്കാട് ജില്ലയിൽ മാത്രം 23 കുട്ടികൾ ആത്മഹത്യ ചെയ്തു.കഴിഞ്ഞ ഏഴ് മാസക്കാലത്തെ കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്.10 നും 18 ഇനും ഇടയിൽ ഉള്ളവരുടെ മാത്രം കണക്കാണിത്. ചെറിയ പ്രശ്നങ്ങൾ പോലും കുട്ടികളെ ആത്മഹത്യ പ്രവനതയിലേക്കു എത്തിക്കുന്നു എന്നതാണ് പ്രധാനകാരണം. ട്രിവാൻഡ്രം റൂറലിൽ മാത്രം 20 കുട്ടികൾ ആത്മഹത്യ ചെയ്തതായി കണക്കുകൾ.


 ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന കാരണം വീട്ടിൽ തന്നെ ഇരിക്കുന്ന കുട്ടികൾക്ക് നേരെയുള്ള ഇടപെടലുകൾ ആണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.  66 കുട്ടികളാണ് മാർച്ച് 25 വരെ മാത്രമുള്ള കണക്കുകളിൽ ആത്മഹത്യ ചെയ്തത്  സങ്കടപ്പെടുത്തുന്ന മറ്റൊരു വാർത്ത എന്താണെന്നുവെച്ചാൽ 18 വയസ്സിനു താഴെയുള്ള കുട്ടികളാണ് 66 പേരും. വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രിയാണ് ഈ കാര്യം വ്യക്തമാക്കിയത്. 

അമ്മയും അച്ഛനും പലപ്പോഴും കുട്ടികളുടെ നന്മ ആഗ്രഹിച്ചു നടത്തുന്ന പല കാര്യങ്ങളും കുട്ടികൾക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികാവസ്ഥ കണക്കിലെടുത്തുവേണം കുട്ടികളോട്  ഇടപഴകാൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത കൂടി വരുന്നതായി പഠന റിപ്പോർട്ടുകളും കണക്കുകളും സൂചിപ്പിക്കുന...    Read More on: http://360malayalam.com/single-post.php?nid=2036
ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത കൂടി വരുന്നതായി പഠന റിപ്പോർട്ടുകളും കണക്കുകളും സൂചിപ്പിക്കുന...    Read More on: http://360malayalam.com/single-post.php?nid=2036
സംസ്ഥാനത്ത് ശിശു ആത്മഹത്യാനിരക്ക് വർദ്ധിക്കുന്നു ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത കൂടി വരുന്നതായി പഠന റിപ്പോർട്ടുകളും കണക്കുകളും സൂചിപ്പിക്കുന്നു. 173 കുട്ടികളാണ് കേരളത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്