കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പ്രോംറ്റ് ഏറ്റെടുക്കും: മരടിൽ ഇനി 'മഹായജ്ഞം'

നാല് ഫ്ലാറ്റുകള്‍ സ്ഫോടനത്തില്‍ തകര്‍ത്ത മരടില്‍ ഇനി അവശിഷ്ടങ്ങള്‍ മാറ്റുന്ന മഹായജ്ഞം. ആല്‍ഫാ സെരിന്‍ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സാണ് നാല് കെട്ടിടങ്ങളില്‍ നിന്നും കമ്പികള്‍ വേര്‍ത്തിരിച്ചെടുക്കുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പ്രോംറ്റ് എന്ന സ്വകാര്യ കമ്പനി ഏറ്റെടുക്കും. 45 ദിവത്തിനുള്ളില്‍ അവശിഷ്ട്ങ്ങള്‍ പൂര്‍ണമായും നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.സുപ്രിംകോടതി വിധി പ്രകാരം കൊച്ചിയിലെ നാല് പാര്‍പ്പിടസമുച്ചയങ്ങളു നിലം പൊത്തി. പൊളിക്കല്‍ കമ്പനികളും ഉദ്യോഗസ്ഥരും എന്തു പറഞ്ഞോ അത് പോലെ നടന്നു. വീഴ്ചയെല്ലാം കിറുകൃത്യമായിരുന്നു. എന്നാല്‍ കോടതിയുടെ വിധി പൂര്‍ണമാവണമെങ്കില്‍. അന്‍പനായിരം ടണ്ണിലേറെ വരുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം. ആല്‍ഫാ സെരിന്‍ ഫ്ലാറ്റ് പൊളിച്ച ചെന്നൈ കമ്പനിയായ വിജയ് സ്റ്റീല്‍സാണ് നാല് ഫ്ലാറ്റുകളില്‍ നിന്നും കമ്പികള്‍ വേര്‍ത്തിരിച്ച് എടുക്കുന്നത്. എഡിഫസ് എന്‍ജിനിയിറിങ്ങുമായി വിജയ് സ്റ്റീല്‍സ് ധാരണയിലെത്തി. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ടെന്‍ഡര്‍ വിളിച്ച് ഏറ്റെടുത്തിരിക്കുന്നത് പ്രോംറ്റ് എന്ന സ്വകാര്യ കമ്പനിയാണ്. നാല് ഫ്ലാറ്റുകളിലേയും കമ്പികള്‍ വേര്‍ത്തിരിച്ചെടുത്താല്‍മാത്രമേ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയുള്ളു. 45 ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കണമെന്നാണ് സുപ്രികോടതി ഉത്തരവ്.

...    Read More on: http://360malayalam.com/single-post.php?nid=18
...    Read More on: http://360malayalam.com/single-post.php?nid=18
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പ്രോംറ്റ് ഏറ്റെടുക്കും: മരടിൽ ഇനി 'മഹായജ്ഞം' തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്