തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

മലപ്പുറം ജില്ലയിലെ ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പൊന്നാനി ഹാര്‍ബര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു.  തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊന്നാനി ഹാര്‍ബറില്‍ ആരംഭിച്ച കടലമ്മ സീ ഫുഡ് റെസ്റ്റോറന്റ് പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറവും വള്ളിക്കുന്നില്‍ ആരംഭിച്ച വെറൈറ്റി സീ ഫുഡ് റെസ്റ്റോറന്റ് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജയും ഉദ്ഘാടനം ചെയ്തു.

ആദ്യ ഘട്ടത്തില്‍ താനാളൂര്‍ ദേവദാര്‍ ടോള്‍ പ്ലാസയ്ക്കു സമീപം സാഗര, ചേളാരി പാലാ പാര്‍ക്കിനു സമീപം വൈറ്റ് ഹൗസ് എന്നീ സീ ഫുഡ് റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള അഞ്ച് വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതം അഞ്ച് ലക്ഷം രൂപയാണ് ഒരു ഗ്രൂപ്പിന്റെ ധനസഹായം.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പൊന്നാനി ഹാര്‍ബര...    Read More on: http://360malayalam.com/single-post.php?nid=5792
മലപ്പുറം ജില്ലയിലെ ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പൊന്നാനി ഹാര്‍ബര...    Read More on: http://360malayalam.com/single-post.php?nid=5792
തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു മലപ്പുറം ജില്ലയിലെ ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പൊന്നാനി ഹാര്‍ബര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊന്നാനി ഹാര്‍ബറില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്