പെരുമ്പടപ്പ് സ്റ്റേഷനില്‍ 8പോലീസ്കാര്‍ക്ക് കോവിഡ്: ഇവരുമായി സമ്പർക്കത്തിലുള്ള പൊലീസുകാരോട് ഡ്യൂട്ടിക്കെത്താൻ നിർദ്ദേശം; പ്രതിഷേധം
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇവരോടൊപ്പം ജോലിചെയ്ത് പ്രാഥമിക സമ്പർക്കത്തിലുള്ള പൊലീസുകാരോട് ഡ്യൂട്ടിക്കെത്താൻ നിർദ്ദേശം
സംഭവത്തില്‍ പോലീസുകാര്‍ക്കുള്ളിലും നാട്ടുകാന്‍ക്കിടയിലും പ്രതിഷേധം
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടും, ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് ഇന്ന് മുതൽ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അധികൃതരുടെ നിർദ്ദേശം.
കോവിഡ് ബാധിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ എട്ട് പൊലീസുകാരോടാണ് ജോലിക്കെത്താൻ നിർദ്ദേശമുള്ളത്. സ്റ്റേഷൻ പ്രവർത്തനം സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് ഇവരോട് ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം.
പ്രാഥമിക സമ്പർക്കത്തിലുള്ള എസ്.ഐ.ഉൾപ്പെടെയുള്ളവരുടെ ആന്റി ജെൻ പരിശോധന നെഗറ്റീവായതിനെത്തുടർന്നാണ് ഇവരോട് ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായവർ ഉടൻ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നിരിക്കെയാണ് പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിൽ ഇതിന് വിരുദ്ധമായ നടപടി.
നേരത്തെ പൊന്നാനി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സി.ഐയും, എസ്.ഐയും ഉൾപ്പെടെ എല്ലാ പൊലീസുകാരും ക്വാറന്റീനിലായിരുന്നു.
സമാന സാഹചര്യത്തിലാണ് പെരുമ്പടപ്പ് സ്റ്റേഷനിൽ പ്രാഥമിക സമ്പർക്കത്തിലുള്ളവരോട് ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.
രോഗം സ്ഥഥിരീകരിക്കപ്പെട്ടവര്‍ ഒരുമിച്ച് ജോലി ചെയ്ത ഇടം എന്നനിലിയില്‍ ആവശ്യമായ അണുനശീകരണ പ്രവര്‍ത്തിയും നടത്തിയിട്ടില്ലെന്ന പരാതിയുണ്ട്.
പൊതു സമൂഹവുമായി ഏറ്റവും അടുത്തിടപഴകുന്ന വിഭാഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന പൊലീസ് സേനയുടെ ഈ നിർദ്ദേശത്തിനെതിരെ പോലീസുകാര്‍ക്കുള്ളില്‍ തന്നെ ശക്തമായ അതൃപ്തിയും ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധവും ശക്തമാണ്. ശക്തമാവുകയാണ്.
#360malayalam #360malayalamlive #latestnews