യു.എ.ഇയിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു

യു.എ.ഇയിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു

ദുബൈ: യു.എ.ഇയിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു. നാളെ മുതൽ പൊതുസ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ആവശ്യമില്ല. മാസ്‌ക് ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ധരിച്ചാൽ മതിയെന്നും ദേശീയ ദുരന്തനിവരാണ സമിതി വ്യക്തമാക്കി.

രണ്ടരവർഷത്തിന് ശേഷമാണ് കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യു.എ.ഇ പൂർണമായും പിൻവലിക്കുന്നത്. നാളെ മുതലാണ് നിയന്ത്രണങ്ങൾ ഇല്ലാതാകുന്നത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിക്കേണ്ടതില്ല. വാക്‌സിൻ സ്വീകരിച്ചതിന്റെ തെളിവ് കാണിക്കാൻ മാത്രമായിരിക്കും ഇനി അൽഹൊസൻ ആപ്പ് ഉപയോഗിക്കുക. ആരോഗ്യകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർ മാത്രമേ മാസ്‌ക ധരിക്കേണ്ടതുള്ളു. പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവർ സ്വന്തം മുസല്ല കൊണ്ടുവരണമെന്നും ഇനി നിർബന്ധമില്ല.

രാജ്യത്തെ പി.സി.ആർ പരിശോധനാ കേന്ദ്രങ്ങളും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തനം തുടരും. കോവിഡ് ബാധിതർ അഞ്ചുദിവസം നിർബന്ധമായും ഐസൊലേഷനിൽ തുടരണമെന്നും ദുരന്തനിവരാണ സമിതി വ്യക്തമാക്കി. എന്നാൽ കായികപരിപാടികളും മറ്റും സംഘടിപ്പിക്കുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ, മുൻകൂർ പരിശോധനാ ഫലമോ പരിപാടികളുടെ സ്വഭാവമനുസരിച്ച് ആവശ്യപ്പെടാമെന്നും അധികൃതർ പറഞ്ഞു.


#360malayalam #360malayalamlive #latestnews

നാളെ മുതൽ പൊതുസ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ആവശ്യമില്ല. മാസ്‌ക് ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ധരിച്ചാൽ...    Read More on: http://360malayalam.com/single-post.php?nid=7616
നാളെ മുതൽ പൊതുസ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ആവശ്യമില്ല. മാസ്‌ക് ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ധരിച്ചാൽ...    Read More on: http://360malayalam.com/single-post.php?nid=7616
യു.എ.ഇയിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു നാളെ മുതൽ പൊതുസ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ആവശ്യമില്ല. മാസ്‌ക് ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ധരിച്ചാൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്