പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍

പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍ തന്നെ തെളിവെടുപ്പ് നടക്കുന്നു. ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിൽ പരിശോധന നടത്തുന്നു. പഞ്ചലോഹ വിഗ്രഹം നൽകാമെന്നു പറഞ്ഞു പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും എബിനും ഇർഷാദിനെ കൊലപ്പെടുത്തിയത്.തലക്കടിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദ് ഹനീഫയെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളും ഇർഷാദും തമ്മില്‍ നടത്തിയ പണമിടപാടിനെക്കുറിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്ര പൂജാരിയായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍നിന്ന് അഞ്ചുലക്ഷം രൂപ കൈക്കലാക്കി. കബളിപ്പിക്കപ്പെട്ടെന്നു ബോധ്യമായതോടെ ഇര്‍ഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇര്‍ഷാദിനെ വകവരുത്താനായി സുഭാഷിന്റെ ശ്രമം. കൊലപാതകത്തിനു പദ്ധതി മെനഞ്ഞ സുഭാഷ് സുഹൃത്ത് എബിനെയും കൂട്ടുപിടിച്ചു. 

വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷ് തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. ക്ലോറോഫോം നല്‍കി ബോധരഹിതനാക്കിയ ശേഷം തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകശേഷം ഇർഷാദിന്റെ മൃതദേഹം നടുവട്ടത്തുള്ള കിണറ്റിൽ തള്ളിയതായാണു സൂചന. പരിശോധന നടത്തി മൃതദേഹം കണ്ടെത്തേണ്ടതുണ്ട്. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3339
...    Read More on: http://360malayalam.com/single-post.php?nid=3339
പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്