മുസ്ലിം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് മതം മാറാത്തതിനെ ചൊല്ലി യുവാവിനെയും അമ്മയെയും ഭാര്യവീട്ടുകാർ ആക്രമിച്ചു
ആലുവ: മുസ്ലിം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദു യുവാവ് മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കൾ വീടുകയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ആലുവ പറവൂർകവല റോസ് ലെയ്‌നിൽ വാടകയ്‌ക്ക് താമസിക്കുന്ന തോപ്പുംപടി പള്ളത്ത് വീട്ടിൽ മുരുകന്റെ ഭാര്യ ലേഖ (48), മകൻ അഭിനന്ദ് (27) എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇസ്ളാം മതം സ്വീകരിക്കണമെന്നും പറ്റില്ലെങ്കിൽ ബന്ധം ഒഴിയാനുള്ള രേഖകളിൽ ഒപ്പിടണമെന്നുമായിരുന്നു ആവശ്യം. മൂന്ന് വർഷം മുമ്പ് ഹൈന്ദവാചാര പ്രകാരം വിവാഹിതരായവരാണ് ദമ്പതികൾ. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്ത ശേഷം എളമക്കരയിലെ ക്ഷേത്രത്തിൽ വച്ച് താലികെട്ടി. ഒന്നര വർഷത്തിലേറെ അഭിജിത്തിനൊപ്പമായിരുന്നു യുവതി. ഇതിനിടയിൽ യുവതിയെ തിരിച്ചു കൊണ്ടുപോകാൻ വീട്ടുകാർ പലതരത്തിലും ശ്രമിച്ചെങ്കിലും നടന്നില്ല. മലപ്പുറത്തെ ബന്ധുവീട്ടിലെ തടങ്കലിൽ നിന്ന് അർദ്ധരാത്രി യുവതി രക്ഷപ്പെട്ട സംഭവവുമുണ്ടായി.
ഒന്നര വർഷം മുമ്പ് പെരുമ്പാവൂരിലെ വീട്ടിലേക്ക് പോയ യുവതി ഫോണിൽ ബന്ധം തുടരുന്നുണ്ട്. യുവതിയുടെ മാതാവും സഹോദരിയും ഉൾപ്പെടെ 11 അംഗസംഘമാണ് വീട്ടിലെത്തിയത്. സൗഹൃദ സംഭാഷണമായതിനാൽ മാതാവ് ലേഖ അഭിജിത്തിനെ ഫോൺ വിളിച്ച് വരുത്തി. വീട്ടിലെത്തിയ ഉടൻ ഭാര്യയുടെ സഹോദരീ ഭർത്താവ് ഇജാസ് മർദ്ദിച്ചെന്ന് ലേഖ പറയുന്നു.പിടിവലിക്കിടെ നിലത്ത് വീണ ലേഖയുടെ വലതുകൈ ഒടിഞ്ഞു. അഭിജിത്തിന്റെ തലക്ക് പിന്നിലാണ് മർദ്ദനമേറ്റത്. സംഭവം അറിഞ്ഞെത്തിയ ആലുവ പൊലീസ് ഇജാസിനെ കസ്റ്റഡിയിലെടുത്തു. താൻ മതം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ പേരിൽ ബന്ധം ഒഴിയണമെങ്കിൽ ഭാര്യ നേരിട്ട് ആവശ്യപ്പെടണമെന്നും ബന്ധുക്കൾ കൊണ്ടുവരുന്ന പേപ്പറിൽ ഒപ്പുവയ്‌ക്കില്ലെന്നും അഭിജിത്ത് പറഞ്ഞു.
#360malayalam #360malayalamlive #latestnews