പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ : സ്‌പീക്കർ യോഗം വിളിച്ചു ചേർത്തു
കോവിഡ് വ്യാപനത്തെ തുടർന്നുള്ള പൊന്നാനിയിലെ ലോക്കഡോൺ കാര്യങ്ങൾ വിലയിരുത്തുന്നതിനായി സ്പീക്കർ വീഡിയോ കോൺഫറൻസിലൂടെ യോഗം വിളിച്ചു ചേർത്തു . ആദ്യ ദിവസം ഒരു പഞ്ചായത്തിൽ ഒരു കടയും നഗരസഭയിൽ മൂന്ന് കടകളുമായിരുന്നു തുറന്നത് . ഇത് ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം മനസ്സിലാക്കി ഒരു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ചു പലചരക്കുകടകളും അഞ്ചു പച്ചക്കറി കടകളും , നഗരസഭയിൽ പത്തു കടകളും വീതം തുറന്നു ഹോം ഡെലിവറി മാത്രം നടത്താൻ തീരുമാനിച്ചു . സ്ഥലങ്ങളും കടകളും ഗ്രാമപഞ്ചായത് നിശ്ചയിച്ചു ഇന്ന് തന്നെ തഹസിൽദാർക്ക് നൽകണം . തഹസിൽദാർ അവ ക്രോഡീകരിച്ചു DYSP തിരൂരിനോ അല്ലെങ്കിൽ അതാത് പോലീസ് സ്റ്റേഷൻ SHO മാർക്കോ നൽകണം . പോലീസ് അവ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തണം .
ഹോം ഡെലിവറിക്കായി ആവശ്യമുള്ള വളണ്ടിയർമാരെ ഗ്രാമപഞ്ചായത് സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും നൽകണം . ഇവർക്ക് തിരിച്ചറിയൽ കാർഡും ടാഗും നൽകണം .
എടപ്പാളിലെ രണ്ടു ആശുപത്രി കേന്ദ്രീകരിച്ചും ടെസ്റ്റിനായി സാമ്പിളുകൾ എടുത്തുകൊണ്ടിരിക്കുന്നു . കൂടുതൽ സ്ഥലങ്ങളിൽ പോയി സാമ്പിളുകൾ എടുക്കുന്നതിനും ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനും തീരുമാനിച്ചു .
എല്ലാവീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു എടപ്പാളിലെ ആശുപത്രികളിൽ ജൂൺ മാസം സന്ദർശിച്ചവരുടെ കൃത്യമായ കണക്കു എടുത്തുവരുന്നു . ഒരു ദിവസം കൊണ്ട് ഏകദേശം പകുതി പൂർത്തിയായെന്നു DMO അറിയിച്ചു . ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും അസാധാരണമായ സാഹചര്യത്തെ നേരിടാൻ ജനങ്ങൾ ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചും പൂർണ്ണമായും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു .
ജൂൺ മാസത്തിലെ റേഷൻ ഇനിയും വാങ്ങാൻ ഉള്ള 8% പേർക്ക് വളണ്ടിയർമാർ മുഖേനയോ അല്ലെങ്കിൽ സമയം ദീർഘിപ്പിച്ചു നൽകിയോ എത്തിക്കാൻ DSO യെ ചുമതലപ്പെടുത്തി . യോഗത്തിൽ ബഹു MP ശ്രീ .ET മുഹമ്മദ് ബഷീർ , ജില്ലാ കളക്ടർ , ഡിഎംഒ , DYSP മാർ , ജനപ്രതിനിധികൾ , തഹസിൽദാർ , CI മാർ ,TSO , ആശുപത്രി സൂപ്രേണ്ടുമാരും മെഡിക്കലോഫീസറും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു .
#360malayalam #360malayalamlive #latestnews