ജിഎസ്ടി ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി

എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി നിർത്തലാക്കാനുള്ള ഡബ്ല്യൂ ടി ഒ തീരുമാനത്തിനെതിരെ  തിരൂർ ജി എസ് ടി ഓഫീസിലേക്ക്  മാർച്ച് നടത്തി. മത്സ്യബന്ധന മേഖലയിലെ ഇന്ധന വിലവർധനവും മണ്ണെണ്ണ ക്വാട്ട വെട്ടി കുറയ്കകയും ചെയ്യുന്ന നടപടി പിൻവലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയതെ വരുന്ന ദിവസങ്ങൾ കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദുരിതത്തിൽ കഴിയുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളെ സംരക്ഷിയ്ക്കണമെന്നും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ  മത്സ്യ തൊഴിലാളി ഭവന നിർമ്മാണ സഹായം ഒഴിവാക്കി പഴയതു പോലെ ഫിഷറിസ് ഡിപാർട്ട്മെന്റ് വഴി  ഭവന നിർമ്മാണ ത്തിനുള്ള പദ്ധതി രൂപീകരിക്കുകയും ചെയ്യണമെന്ന്  ഗവൺമെൻ്റിനോട് അഭ്യർത്ഥിച്ചു.

മാർച്ച് എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എകെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹുസൈൻ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. പി പി അർഷാദ് പറവണ്ണ, പി പി മുജീബ് റഹ്മാൻ, സുബൈർ പരപ്പനങ്ങാടി, ശ്രീനിവാസൻ, അബ്ദുറഹിമാൻ, ഖാലിദ് താനൂർ, ഹംസക്കോയ പുതുകടപ്പുറം, അബ്ദുള്ളക്കുട്ടി, ഇസ്മയിൽ കൂട്ടായി,അബ്ദുറഹിമാൻ പറവണ്ണ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി നിർത്തലാക്...    Read More on: http://360malayalam.com/single-post.php?nid=7248
എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി നിർത്തലാക്...    Read More on: http://360malayalam.com/single-post.php?nid=7248
ജിഎസ്ടി ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി നിർത്തലാക്കാനുള്ള ഡബ്ല്യൂ ടി ഒ തീരുമാനത്തിനെതിരെ തിരൂർ ജി എസ് ടി ഓഫീസിലേക്ക് മാർച്ച് നടത്തി. മത്സ്യബന്ധന മേഖലയിലെ ഇന്ധന വിലവർധനവും മണ്ണെണ്ണ ക്വാട്ട വെട്ടി കുറയ്കകയും ചെയ്യുന്ന നടപടി പിൻവലിക്കണമെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്