കള്ളു ഷാപ്പ് ഉടമക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ് ഫയൽ ചെയ്യാൻ ഒരുങ്ങി ചങ്ങരംകുളം പൗരസമിതി
ആലംകോട് പഞ്ചായത്ത് പരിധിയിൽ ചങ്ങരംകുളത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് ഉടമ ഹൈക്കോടതിയെ കബളിപ്പിച്ചതിനെതിരെ ചങ്ങരംകുളം പൗരസമിതി നിയമ നടപടിക്ക് ഒരുങ്ങുന്നു. ഷാപ്പ് അടച്ചു പൂട്ടാൻ ആവശ്യപ്പെട്ട് ചങ്ങരംകുളം പൗരസമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കള്ളു ഷാപ്പ് പ്രവർത്തനം നിർത്തിയിരിക്കുന്നു എന്ന് കള്ളം പറഞ്ഞു കോടതിയെ കബളിപ്പിച്ചതിനെതിരെയാണു ഉടമക്കും എക്സൈസ് ഡിപ്പാർട്ട്മെന്റിനുമെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാൻ ചങ്ങരംകുളം പൗരസമിതി ഒരുങ്ങുന്നത്.
വ്യാജ കെട്ടിടനമ്പറിൽ അനധികൃതമായാണു പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കി 2013 ൽ ഷാപ്പ് അടച്ചു പൂട്ടാൻ ആലംകോട് ഗ്രാമ പഞ്ചായത്ത് നടപടി എടുത്തിരുന്നു. മാത്രമല്ല ആരാധനായങ്ങളുടെ 400 മീറ്റർ പരിധിക്കുള്ളിലുമാണു ഷാപ്പ് പ്രവർത്തിക്കുന്നത്. ഇത് അബ്കാരി നിയമങ്ങൾക്ക് വിരുദ്ധമാണ്. എന്നിട്ടും ഷാപ്പ് പ്രവർത്തനം നിർത്താതെ മുന്നോട്ടു പോയതിനെ തുടർന്ന്
ഉടമയെയും പഞ്ചായത്തിനെയും എക്സൈസിനെയും എതിർകക്ഷികളാക്കി പൗരസമിതി ഹൈക്കോടയതിയിൽ ഹരജി ഫയലാക്കി.
ഹരജി ഇന്ന് (ചൊവാഴ്ച്ച) തീർപ്പിനു വന്നപ്പോൾ ഷാപ്പ് പ്രവർത്തനം നിർത്തി എന്ന് ഉടമ കോടതിയിൽ കള്ളം പറയുകയായുരുന്നു. അത് റെക്കോർഡ് ആക്കി കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ തൽസമയവും അതിനു ശേഷവും ഷാപ്പ് പ്രവർത്തിച്ചു കൊണ്ടിരുന്നു. കോടതിയിൽ നിന്ന് തിരിച്ചടി കിട്ടാതിരിക്കാനാണു ഇത് മറച്ചു വെച്ചത്.
#360malayalam #360malayalamlive #latestnews