നാളികേര കർഷകരെ വഞ്ചിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്തിരിയണം സ്വാതന്ത്ര കർഷക സംഘം

വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം സർക്കാർ നാളികേരം സംഭരിക്കുന്നത് കേരകർഷകരോട് കാണിക്കുന്ന വഞ്ചനയാണെന്നും ഇത് ഉടൻ പരിഹരിക്കണം എന്നും പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം കേരഫഡ് എരമംഗലത്ത് കേരഫഡ് നാളികേര സംഭരണ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ചിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 200ൽ പരം കേന്ദ്രങ്ങളിലും നാളികേരം സംഭരിച്ചത് ഇപ്പോൾ കേരളത്തിൽ 3 ഉം പിന്നീട് 5 ഉം കേന്ദ്രങ്ങളിലും മലപ്പുറം ജില്ല യിൽ 32 കേന്ദ്രങ്ങൾ ഉണ്ടായിരുന്നതിന്ന് പകരം ജില്ലയുടെ ഒരറ്റമായ എരമംഗലത്ത് മാത്രം സംഭരണം നടത്തുന്ന നടപടി കർഷകരെ ദ്രോഹിക്കലാണെന്നും ഉടൻ സർക്കാർ പരിഹാരം കാണണം എല്ല കൃഷിഭവനുകളിലും നാളികേരം സംഭരിക്കാൻ നടപടി സ്വീകരിക്കണം അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്കു പോകേണ്ടി വരും എന്ന് മാർച്ച്‌ മുന്നറിപ്പ് നൽകി


 സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡന്റ് പി പി. യൂസഫലി മാർച്ച് ഉത്ഘാടനം ചെയ്തു. എ.വി  അബ്ദുറു അധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി കെ കെ. നഹ, മണ്ഡലം ലീഗ് സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ, ഷമീർ ഇടിയറ്റിൽ, ടി കെ. ഗഫൂർ, ഹമീദ് ആമയം അഷറഫ് അലുങ്ങൽ, മജീദ് വെളിയംകോട്, മൊയ്‌ദുട്ടി ഹാജി, ടി അഹമ്മദ്‌ കുട്ടി, പി.ടി അലി, സലീംകോക്കൂർ , മണ്ഡലം സെക്രട്ടറി ടി കെ റഷീദ്, ട്രഷറർ ഷംസു എരമംഗലം എന്നിവർ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം സർക്കാർ നാളികേരം സംഭരിക്കുന്നത് കേരകർഷകരോട് കാണിക്കുന്ന വഞ്ചനയാണെന്നും ഇത് ഉടൻ പരിഹരിക്കണം എ...    Read More on: http://360malayalam.com/single-post.php?nid=6650
വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം സർക്കാർ നാളികേരം സംഭരിക്കുന്നത് കേരകർഷകരോട് കാണിക്കുന്ന വഞ്ചനയാണെന്നും ഇത് ഉടൻ പരിഹരിക്കണം എ...    Read More on: http://360malayalam.com/single-post.php?nid=6650
നാളികേര കർഷകരെ വഞ്ചിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്തിരിയണം സ്വാതന്ത്ര കർഷക സംഘം വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം സർക്കാർ നാളികേരം സംഭരിക്കുന്നത് കേരകർഷകരോട് കാണിക്കുന്ന വഞ്ചനയാണെന്നും ഇത് ഉടൻ പരിഹരിക്കണം എന്നും പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം കേരഫഡ് എരമംഗലത്ത് കേരഫഡ് നാളികേര സംഭരണ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ചിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്