കെഎസ്ആർടിസിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പു വയ്ക്കുന്നു

കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് ധാരണയായി. വികാസ് ഭവൻ, തൊടുപുഴ,വൈക്കം, മലപ്പുറം എന്നീ നാല് ഡിപ്പോകളിലെ ഹിന്ദുസ്ഥാൻ  പെട്രോളിയം പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിനുള്ള ധാരണ പത്രം ജനുവരി 3 ന്  മസ്കറ്റ് ഹോട്ടലിൽ വെച്ച്  ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസും,  ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ചീഫ് റീജണൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദും ഒപ്പ്‌ വയ്ക്കും.

നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി  ചേർന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമം​ഗലം, ചേർത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാർ, കോഴിക്കോട് എന്നിവടങ്ങളിൽ ആരംഭിച്ച പമ്പ് വൻ വിജയമായതിനെ തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്.

#360malayalam #360malayalamlive #latestnews #ksrtc

കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്...    Read More on: http://360malayalam.com/single-post.php?nid=6382
കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്...    Read More on: http://360malayalam.com/single-post.php?nid=6382
കെഎസ്ആർടിസിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പു വയ്ക്കുന്നു കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്