അമലയിൽ അഞ്ച് ദിവസത്തിനുള്ളിൽ 64 പേർക്ക് കൊവിഡ്
തൃശൂർ : അമല ആശുപത്രിയിൽ സമ്പർക്കത്തിലൂടെ അഞ്ച് ദിവസത്തിനിടെ രോഗം പകർന്നത് 64 പേർക്ക്. ആശുപത്രി അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ. ഇന്ന് മെഡിക്കൽ ബോർഡ് അമല ആശുപത്രിയിൽ സന്ദർശനം നടത്തും. കഴിഞ്ഞ 12 നാണ് രണ്ട് പേർക്ക് അമലയിൽ രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം, മരിച്ചത് കോഴിക്കോട് സ്വദേശികൾ
എന്നാൽ ഇതിന്റെ സമ്പർക്ക പട്ടിക കൃത്യമായി ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രി അധികൃതർ കൈമാറാതിരുന്നതാണ് സമ്പർക്ക വ്യാപനം കൂടാൻ ഇടയാക്കിയതെന്നും ആരോപണമുണ്ട്. രോഗ വ്യാപനം തടയാൻ കർശന നടപടി ആശുപത്രി അധികൃതർ കൈക്കൊണ്ടില്ലെന്ന ആരോപണവുമായി ആശുപത്രി ജീവനക്കാരുടെ തന്നെ ശബ്ദ സന്ദേശം സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.ദിവസവും ആയിരക്കണക്കണിന് രോഗികളും അവർക്ക് ഒപ്പമുള്ളവരുമെത്തുന്ന ആശുപത്രിയാണിത്. നിലവിൽ രോഗം കണ്ടെത്തിയവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ ആശുപത്രി ജീവനക്കാരും ഉണ്ട്. ഇവരുടെ പ്രഥാമിക സമ്പർക്ക പട്ടിക തന്നെ കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വിപുലമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.ജൂലായ് 22 മുതൽ ആശുപത്രിയിലെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനോടകം നൂറ് കണക്കിന് പേരെ നിരീക്ഷണത്തിലാക്കി. ഇതിനോടകം അമല ക്ലസ്റ്റർ രൂപീകരിച്ചിട്ടുണ്ട്. രോഗവ്യാപനം കൂടിയതിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം അമലയിൽ സന്ദർശനം നടത്തിയിരുന്നു.ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. രോഗ വ്യാപനം തടയുന്നതിനുള്ള മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുമുണ്ട്.
#360malayalam #360malayalamlive #latestnews