ഏറനാട് താലൂക്കില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു

പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള  സ്‌പെഷ്യല്‍   സ്‌ക്വാഡ് താലൂക്കിലെ  വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി, മണ്ടകക്കുന്ന്, ചെരണി എന്നിവിടങ്ങളിലെ ആറ് വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു. റേഷന്‍ കടകളില്‍ ജൂണ്‍ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെയും, കിറ്റിന്റെയും ലഭ്യത ഉറപ്പു വരുത്തി.  റേഷന്‍ കടകളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കി.

പൊതുവിപണിയിലെ പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഷോപ്പുകളിലെ മാസ്‌ക്കിന്റെയും, സാനിറ്റൈസറിന്റെയും  വിലനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തി.  മഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളിലെ  കിറ്റ് പാക്കിങ് സെന്റര്‍ പരിശോധിച്ച് പാക്കിങ് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി.   പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍  വി.കെ മോഹനന്‍, ജീവനക്കാരനായ രഞ്ജിത്ത്    എന്നിവര്‍ പങ്കെടുത്തു.  വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #squard

പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ...    Read More on: http://360malayalam.com/single-post.php?nid=4961
പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ...    Read More on: http://360malayalam.com/single-post.php?nid=4961
ഏറനാട് താലൂക്കില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി, മണ്ടകക്കുന്ന്, ചെരണി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്