കെ.ടി.ഡി.സി 'ഇന്‍ കാര്‍ ഡൈനിങ്' കുറ്റിപ്പുറത്തും

ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' സംവിധാനം കുറ്റിപ്പുറത്തും തുടക്കമാവും. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യാതെ ഭക്ഷണം കഴിക്കാമെന്നുള്ളതാണ് 'ഇന്‍ കാര്‍ ഡൈനിങ്' സംവിധാനത്തിന്റെ പ്രത്യേകത. പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 30 ന് വൈകീട്ട് നാലിന്  കായംകുളം ആഹാര്‍ റസ്റ്റോറന്റില്‍ പൊതുമരാമത്ത്  ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇതോടൊപ്പം കൊട്ടാരക്കര, കണ്ണൂര്‍ ധര്‍മ്മശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റുകളിലും  'ഇന്‍ കാര്‍ ഡൈനിങ്' ആരംഭിക്കും.പാര്‍ക്കിങ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്  കെ.ടി.ഡി.സി ഹോട്ടലുകളെ ഉപയോഗിച്ച്  ഈ പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിങ് തുടങ്ങും.

#360malayalam #360malayalamlive #latestnews #ktdc

ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഇന...    Read More on: http://360malayalam.com/single-post.php?nid=4946
ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഇന...    Read More on: http://360malayalam.com/single-post.php?nid=4946
കെ.ടി.ഡി.സി 'ഇന്‍ കാര്‍ ഡൈനിങ്' കുറ്റിപ്പുറത്തും ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' സംവിധാനം കുറ്റിപ്പുറത്തും തുടക്കമാവും. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ആഹാര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്