മരത്തിന്‍കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു

വഴിക്കടവ്-മൂത്തേടം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മരത്തിന്‍കടവ് പാലം യാഥാര്‍ഥ്യമാവുന്നു. പാലം നിര്‍മാണത്തിനായി നടപടികള്‍ ആരംഭിച്ചതായി പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. പദ്ധതി നിര്‍മിക്കുന്ന നിര്‍ദിഷ്ട പ്രദേശം പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. പുന്നപ്പുഴക്ക് കുറുകെ മരത്തിന്‍ കടവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇതോടെ രണ്ട് പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദീര്‍ഘ നാളായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്. നിലവില്‍ ഇരു പഞ്ചായത്തുകളിലേക്കുമെത്താന്‍ പുന്നപ്പുഴ കാറ്റാടിക്കടവ് വഴി ഇരുപത്  കിലോമീറ്ററോളമാണ്  ജനങ്ങള്‍ ചുറ്റി സഞ്ചരിക്കുന്നത്. മരംവെട്ടിച്ചാല്‍- നെല്ലിക്കുത്ത്- മരത്തിന്‍കടവ്- മുണ്ട പൊതുമരാമത്ത് റോഡുമായി ബന്ധിപ്പിച്ച് സ്വകാര്യ ഭൂമിയിലൂടെ അപ്രോച്ച് റോഡ് വരുന്ന തരത്തിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. അന്തര്‍ സംസ്ഥാന പാതയായ കോഴിക്കോട് - നിലമ്പൂര്‍ - ഗൂഢല്ലൂര്‍ റോഡിലെ പാലാട് നിന്ന് ആരംഭിച്ച് പാലം കടന്ന് മരത്തിന്‍ കടവ് പൊതുമരാമത്ത് റോഡുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപരേഖ തയ്യാറാക്കുന്നത്. വനഭൂമി ഒഴിവാക്കി സ്വകാര്യ ഭൂമിയിലൂടെയാണ് അലൈന്‍മെന്റ് നിശ്ചയിച്ചിട്ടുള്ളത്.

#360malayalam #360malayalamlive #latestnews #bridge #nilambur

വഴിക്കടവ്-മൂത്തേടം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മരത്തിന്‍കടവ് പാലം യാഥാര്‍ഥ്യമാവുന്നു. പാലം നിര്‍മാണത്തിനായി നടപട...    Read More on: http://360malayalam.com/single-post.php?nid=4745
വഴിക്കടവ്-മൂത്തേടം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മരത്തിന്‍കടവ് പാലം യാഥാര്‍ഥ്യമാവുന്നു. പാലം നിര്‍മാണത്തിനായി നടപട...    Read More on: http://360malayalam.com/single-post.php?nid=4745
മരത്തിന്‍കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു വഴിക്കടവ്-മൂത്തേടം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മരത്തിന്‍കടവ് പാലം യാഥാര്‍ഥ്യമാവുന്നു. പാലം നിര്‍മാണത്തിനായി നടപടികള്‍ ആരംഭിച്ചതായി പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. പദ്ധതി നിര്‍മിക്കുന്ന നിര്‍ദിഷ്ട പ്രദേശം പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്