ശിവശങ്കർ സമ്പാദിച്ചതെല്ലാം കുറ്റകൃത്യത്തിലൂടെയെന്ന് എൻഫോഴ്‌സ്‌മെന്റ്; പതിനാല് കോടി രൂപയുടെ അനധികൃത സ്വത്തെന്ന് ഇ.ഡി കണ്ടുകെട്ടിയേക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടും. ശിവശങ്കറിന്‍റെ പേരിലുള്ള മുഴുവൻ സ്വത്തുക്കളും കണ്ട് കെട്ടാനാണ് ഇ. ഡി നടപടി തുടങ്ങിയിരിക്കുന്നത്. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് ശിവശങ്കറിന്റേതെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. 14 കോടിയിലധികം രൂപയുടെ സ്വത്താണ് ശിവശങ്കർ സമ്പാദിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിച്ച കേസിലാണ് എം.ശിവശങ്കറിന്‍റെ എല്ലാ സ്വത്തുക്കളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടു കെട്ടാനൊരുങ്ങുന്നത്.കേസിൽ ശിവശങ്കറിനെതിരെ വാട്സാപ്പ് ചാറ്റുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ തുടങ്ങി നിരവധി തെളിവുകൾ ഇ ഡി വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, സ്വപ്‌നയെ ഭീഷണിപ്പെടുത്തിയാണ് ഇ ഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ആരോപിച്ചു
#360malayalam #360malayalamlive #latestnews