സംവരണ വാർഡുകളായി; പൊന്നാനി ഇനി സ്ഥാനാർത്ഥി ചർച്ചയിലേക്ക്

പൊന്നാനി: സംവരണ വാർഡുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ സ്ഥാനാർത്ഥി ചർച്ചകൾ വീണ്ടും സജീവമായി. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നേരത്തെ ഏകദേശ ധാരണയിലെത്തിയ രാഷ്ട്രീയ പാർട്ടികൾ അവസാന ഘട്ട പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തിലേക്ക് കടന്നു. വരുംദിവസങ്ങളിൽ നിർണ്ണായക യോഗങ്ങൾ നടക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണി യോഗങ്ങളും സജീവമാകും.

പൊന്നാനി നഗരസഭയിൽ മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. യുവാക്കൾക്ക് മുൻഗണന നൽകിയാവും പട്ടികയൊരുങ്ങുക. സംവരണ വാർഡുകളിലെ മാറ്റം കൂടി പരിഗണിച്ച് അവസാനഘട്ട ചർച്ചകൾ തുടങ്ങാനായിരുന്നു തീരുമാനം. അപ്രതീക്ഷിതമായി ചില വാർഡുകൾ സംവരണ വാർഡുകളായി മാറിയത് നേരത്തെയെടുത്ത സ്ഥാനാർത്ഥി ധാരണകളിൽ ചെറിയ മാറ്റങ്ങളുണ്ടാക്കും. ഇക്കാര്യങ്ങൾ വരുംദിവസങ്ങളിലെ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.

സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണി ചർച്ചകൾ വരുംദിവസങ്ങളിൽ ആരംഭിക്കും.

യു.ഡി.എഫ്

യു. ഡി.എഫ് പല ഘട്ടങ്ങളിലായി അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. മൂന്ന് സീറ്റുകൾ സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിന് മത്സരിക്കാൻ നൽകിയ മൂന്ന് സീറ്റുകൾ ഇത്തവണ മുസ്ലിംലീഗ് തിരിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 8,9,22 വാർഡുകളിൽ ലീഗ് സ്ഥാനാർത്ഥികളെ നിറുത്താനാണ് തീരുമാനം. സീറ്റ് വിഭജനത്തിൽ കഴിഞ്ഞ വർഷത്തെ നില തുടരണമെന്ന നിലപാടാണ് കോൺഗ്രസിന്. എന്നാൽ ലീഗ് അതിന് തയ്യാറല്ല. 22-ാം വാർഡിൽ മത്സരിപ്പിക്കേണ്ട സ്ഥാനാർത്ഥിയെ സംബന്ധിച്ച് ലീഗ് തീരുമാനത്തിലെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ നടക്കുന്ന യു.ഡി..എഫ് യോഗങ്ങളിൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാകും.

എൽ.ഡി.എഫ്

സീറ്റ് വിഭജനം സംബന്ധിച്ച് ഇടതുമുന്നണി യോഗം ഇതുവരെ ചേർന്നിട്ടില്ല. സി.പി.എം, സി .പി.ഐ, ഐ.എൻ.എൽ എന്നിവരാണ് പൊന്നാനി നഗരസഭയിൽ കക്ഷികളായുള്ളത്. 51 വാർഡുകളുളള നഗരസഭയിൽ എട്ട് വാർഡുകളിലാണ് കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ചത്. ഇത്തവണ സി.പി.ഐ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടേക്കും. ഇതിന് സി.പി.എം വഴങ്ങിയേക്കില്ല. കഴിഞ്ഞ വർഷം സി.പി.ഐ വിട്ട് നിരവധി പേർ സി.പി.എമ്മിൽ ചേർന്നത് മുന്നിൽ വച്ചായിരിക്കും സി.പി.ഐയുടെ ആവശ്യത്തെ സി.പി.എം പ്രതിരോധിക്കുക. ഐ.എൻ.എല്ലിന് നൽകുന്ന സീറ്റിന്റെ കാര്യത്തിലും വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും.

എൻ.ഡി.എ

എൻ.ഡി.എ ഇത്തവണ 30 വാർഡുകളിൽ മത്സരിക്കാനാണ് സാദ്ധ്യത. 24 സീറ്റുകളിൽ ബി.ജെ.പിയും ആറ് സീറ്റുകളിൽ ബി.ഡി.ജെ.എസും മത്സരിച്ചേക്കും. നഗരസഭ കൗൺസിലിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ. പി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. നിലവിലെ കൗൺസിലിൽ മൂന്നംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.

#360malayalam #360malayalamlive #latestnews

പൊന്നാനി: സംവരണ വാർഡുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ സ്ഥാനാർത്ഥി ചർച്ചകൾ വീണ്ടും സജീവമായി. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നേര...    Read More on: http://360malayalam.com/single-post.php?nid=1459
പൊന്നാനി: സംവരണ വാർഡുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ സ്ഥാനാർത്ഥി ചർച്ചകൾ വീണ്ടും സജീവമായി. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നേര...    Read More on: http://360malayalam.com/single-post.php?nid=1459
സംവരണ വാർഡുകളായി; പൊന്നാനി ഇനി സ്ഥാനാർത്ഥി ചർച്ചയിലേക്ക് പൊന്നാനി: സംവരണ വാർഡുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ സ്ഥാനാർത്ഥി ചർച്ചകൾ വീണ്ടും സജീവമായി. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നേരത്തെ ഏകദേശ ധാരണയിലെത്തിയ രാഷ്ട്രീയ പാർട്ടികൾ അവസാന ഘട്ട പട്ടിക..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്