മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 35,200,500 രൂപ പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചു

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിൽ നിന്നും ചികിൽസാ ധനസഹായമായി 35,200,500 രൂപ (3 കോടി 52 ലക്ഷത്തി അഞ്ഞൂറ്) പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചു . 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീർപ്പു കൽപ്പിച്ച് അർഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നൽകിയത് .

1787 അപേക്ഷകൾ ഓൺലൈനായി എം.എൽ.എ ഓഫീസിൽ നിന്ന് ഇത് വരെ സമർപ്പിക്കാൻ കഴിഞ്ഞു. ഇതിൽ 153 അപേക്ഷകൾ തീർപ്പു കൽപ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ് . അസുഖങ്ങൾ മൂലം പ്രയാസപ്പെടുന്നവരെ  സഹായിക്കാൻ  മുഖ്യമന്ത്രി നൽകി കൊണ്ടിരിക്കുന്ന പിന്തുണയും കരുതലും വളരെ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്.


327 അപേക്ഷകളിലായി ആലംകോട് വില്ലേജിൽ 79,03000 രൂപയും 194  അപേക്ഷകളിലായി നന്നംമുക്ക് വില്ലേജിൽ 47,02000 രൂപയും 289 അപേക്ഷകളിലായി പെരുമ്പടപ്പ് വില്ലേജിൽ  74,05000 രൂപയും 170 അപേക്ഷകളിലായി വെളിയംകോട്  വില്ലേജിൽ 29,01000 രൂപയും 186 അപേക്ഷകളിലായി മാറഞ്ചേരി വില്ലേജിൽ 38,09000 രൂപയും 213 അപേക്ഷകളിലായി ഈഴുവത്തിരുത്തി വില്ലേജിൽ 38,86000 രൂപയും 255 അപേക്ഷകളിലായി പൊന്നാനി നഗരം വില്ലേജിൽ 45,94500 രൂപയും ആണ് പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചത് .

#360malayalam #360malayalamlive #latestnews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിൽസാ ധനസഹായമായി 35,200,500 രൂപ (3 കോടി 52 ലക്ഷത്തി അഞ്ഞൂറ്) പൊന്നാനി മണ്ഡലത്തിൽ അനുവദിച്...    Read More on: http://360malayalam.com/single-post.php?nid=8032
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിൽസാ ധനസഹായമായി 35,200,500 രൂപ (3 കോടി 52 ലക്ഷത്തി അഞ്ഞൂറ്) പൊന്നാനി മണ്ഡലത്തിൽ അനുവദിച്...    Read More on: http://360malayalam.com/single-post.php?nid=8032
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 35,200,500 രൂപ പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിൽസാ ധനസഹായമായി 35,200,500 രൂപ (3 കോടി 52 ലക്ഷത്തി അഞ്ഞൂറ്) പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചു . 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്