ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

ബംഗാൾ  ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ്  രൂപപ്പെട്ടു. ചുഴലിക്കാറ്റ്  വീണ്ടും  ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ  പശ്ചിമ  ബംഗാൾ - വടക്കൻ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.


പ്രത്യേക ജാഗ്രത നിർദേശം 


24-05-2021: മധ്യ ബംഗാൾ ഉൾക്കടൽ സമുദ്രമേഖലകളിൽ മണിക്കൂറിൽ 65 മുതൽ 75 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 85 കിമീ വരെ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്ക് ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ - ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനു സാധ്യതയുണ്ട്. തെക്ക്- പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ - ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാവുകയും  ഉയർന്ന തിരമാലകൾ അനുഭവപ്പെടുകായും ചെയ്യും. ആൻഡമാൻ തീരത്തും അതിനോട് ചേർന്ന മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കും.


25-05-2021: മധ്യ ബംഗാൾ ഉൾക്കടൽ സമുദ്രമേഖലകളിൽ മണിക്കൂറിൽ 65 മുതൽ 75 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 85 കിമീ വരെ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്ക് ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ - ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 70 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനും അർധരാത്രിയോട് കൂടി പശ്ചിമബംഗാൾ -വടക്കൻ ഒഡിഷ- ബംഗ്ലാദേശ്‌ തീരങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 80 കിമീ വരെ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. തെക്ക്- പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ - ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാവുകയും  ഉയർന്ന തിരമാലകൾ അനുഭവപ്പെടുകായും ചെയ്യും. 


26-05-2021: വടക്ക് ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ - ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 90 മുതൽ 100 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 110 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനു സാധ്യതയുണ്ട്. തെക്ക്- പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ - ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാവുകയും  ഉയർന്ന തിരമാലകൾ അനുഭവപ്പെടുകായും ചെയ്യും. 


27-05-2021: തെക്ക്- പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനു സാധ്യതയുണ്ട്.


28-05-2021: തെക്ക്- പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ  വീശിയടിച്ചേക്കാവുന്ന   ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മേല്പറഞ്ഞ സമുദ്ര മേഖലകളിൽ മേല്പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

#360malayalam #360malayalamlive #latestnews #weather #update

ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ - വട...    Read More on: http://360malayalam.com/single-post.php?nid=4485
ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ - വട...    Read More on: http://360malayalam.com/single-post.php?nid=4485
ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്