ഫിറോസിനെതിരെ ഇടത് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ശബ്ദ രേഖ: ഇലക്ഷൻ കമ്മീഷനും പോലീസിനും പരാതി നൽകി

എടപ്പാൾ: യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ വോട്ടർമാരിൽ മോശമായി ചിത്രീകരിക്കാൻ ജലീൽ ഭക്തർ പ്രചരിപ്പിക്കുന്ന വീഡിയോ ശബ്ദരേഖ ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് തവനൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു - ഫിറോസിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചത് മുതൽ മന്ത്രി ജലീലും കൂട്ടരും വൃത്തികെട്ട സൈബർ ആക്രമണം തുടങ്ങിയതാണ്. ഇതിൽ സി പി എമ്മിന് ബന്ധമില്ലന്നും ഇത്തരത്തിലുള്ള തരംതാണ രീതി അംഗീകരിക്കുന്നില്ലന്നും ഇടത് കേന്ദ്രങ്ങൾ നയം വ്യക്തമാക്കിയിട്ടും ദിനേന എല്ലാ സീമകളും ലംഘിച്ച് നീചമായ രീതിയിൽ കുപ്രചരണം തുടരുന്നത് അങ്ങേയറ്റം അപലപനീയമാണ്‌. ഇത് വരെ കള്ളനെന്ന് മുദ്ര കുത്താൻ പ്രചണ്ഡമായി പ്രചരണം നടത്തിയിട്ടും വോട്ടർമാരിൽ അല്പം പോലും ഏശാതെയിരുന്നപ്പോഴാണ് അറപ്പുളവാക്കുന്ന കുതന്ത്രവുമായി രംഗത്ത് വന്നിട്ടുള്ളത് . തെരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ വികസന കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം ഇത്തരത്തിലുള്ള വ്യക്തിഹത്യ ശ്രമം ഫിറോസിനെ കൂടുതൽ കരുത്താർജിക്കാനെ സഹായിക്കുകയുള്ളൂവെന്ന് ജലീലും കൂട്ടരും മനസ്സിലാക്കുന്നത് നന്നായിരിക്കും. പ്രചരിപ്പിക്കുന്ന ക്ലിപ് സംബന്ധിച്ച് ജില്ല വരണാധികാരി കൂടിയായ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് യു ഡി എഫ് ചെയർമാർ ഇബ്രാഹിം മുതുർ, കൺവീനർ സുരേഷ് പൊല്പാക്കര പരാതി നൽകിയത്. പരാജയം ഉറപ്പായ ജലീലും കൂട്ടരും ഇനിയും നീചമായ നടപടി അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തെരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ വികസന കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം ഇത്തരത്തിലുള്ള വ്യക്തിഹത്യ ശ്രമം ഫിറോസിനെ കൂടുതൽ........    Read More on: http://360malayalam.com/single-post.php?nid=3855
തെരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ വികസന കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം ഇത്തരത്തിലുള്ള വ്യക്തിഹത്യ ശ്രമം ഫിറോസിനെ കൂടുതൽ........    Read More on: http://360malayalam.com/single-post.php?nid=3855
ഫിറോസിനെതിരെ ഇടത് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ശബ്ദ രേഖ: ഇലക്ഷൻ കമ്മീഷനും പോലീസിനും പരാതി നൽകി തെരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ വികസന കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം ഇത്തരത്തിലുള്ള വ്യക്തിഹത്യ ശ്രമം ഫിറോസിനെ കൂടുതൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്