മൂവായിരത്തിൽ അധികം വാർഡുകളിൽ സ്ഥാനാർത്ഥികൾ ഇല്ലാതെ എൻ ഡി എ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില് 3000 ല് അധികം വാര്ഡുകളില് സ്ഥാനാര്ത്ഥികളില്ലാതെ എന്ഡിഎ. കാസര്ഗോഡ്, കണ്ണൂര്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന് സീറ്റുകളിലും സ്ഥാനാര്ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ പാഴായത്.

കണ്ണൂര് ജില്ലയിലെ 1684 തദ്ദേശ വാര്ഡില് 337 സീറ്റില് ബിജെപി സ്ഥാനാര്ത്ഥികളെ നിശ്ചയിച്ചിട്ടില്ല. മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ ഒരു വാര്ഡിലും ബിജെപി മത്സരത്തിനില്ല. മലപ്പുറത്ത് 700 വാര്ഡുകളിലും കാസര്ഗോഡ് എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് ഉള്പ്പെടെ 116 വാര്ഡുകളിലും ബിജെപി കളത്തിലില്ല. കോഴിക്കോട് എട്ട് ഗ്രാമപഞ്ചായത്ത് വാര്ഡിലും രണ്ട് നഗരസഭാ ഡിവിഷനിലും ആളില്ലെന്നതിന് പുറമേ വയനാട്ടില് 74 വാര്ഡുകളില് പാര്ട്ടിക്ക് സ്ഥാനാര്ത്ഥികളില്ല.

മലപ്പുറം ജില്ലയില് 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില് 190 ല് മാത്രമാണ് സ്ഥാനാര്ത്ഥികളുള്ളത്. 12 നഗരസഭകളിലെ 479 ഡിവിഷനില് 251 ഡിവിഷനിലും പാര്ട്ടി മത്സരിക്കുന്നില്ല. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തില് 13 വാര്ഡുകളില് ഒന്നില് മാത്രമാണ് എന്ഡിഎ മത്സരിക്കുന്നത്. ആലപ്പുഴ നഗരസഭയില് അഞ്ചിടത്ത് സ്ഥാനാര്ത്ഥിയില്ലെന്നതിനൊപ്പം കോട്ടയത്ത് 204 മുനിസിപ്പല് വാര്ഡുകളില് 139 സീറ്റില് മാത്രമാണ് ബിജെപി മത്സരിക്കുന്നത്.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ല്‍ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം,.......    Read More on: http://360malayalam.com/single-post.php?nid=2718
തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ല്‍ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം,.......    Read More on: http://360malayalam.com/single-post.php?nid=2718
മൂവായിരത്തിൽ അധികം വാർഡുകളിൽ സ്ഥാനാർത്ഥികൾ ഇല്ലാതെ എൻ ഡി എ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ല്‍ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്