ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ടി.എം. കൃഷ്ണചന്ദ്രനെ തെരഞ്ഞെടുത്തു

പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടി.എം. കൃഷ്ണചന്ദ്രനെ  ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം.  നമസ്‌ക്കാര മണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശമനുസരിച്ച് വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന്  നറുക്കെടുക്കുകയായിരുന്നു.


 ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ ,ഭക്തജനങ്ങള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 12 ദിവസം ക്ഷേത്രത്തില്‍ ഭജനം നടത്തിയ ശേഷം 31 ന് രാത്രി പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും. 37 വയസ്സുകാരനായ ടി.എം. കൃഷ്ണചന്ദ്രന്‍ ബികോം കോഓപ്പറേഷന്‍ ബിരുദധാരിയാണ്. ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിലെ ക്ലാര്‍ക്കാണ്.


#360malayalam #360malayalamlive #latestnews #guruvayurtemple

പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടി.എം. കൃഷ്ണചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടു...    Read More on: http://360malayalam.com/single-post.php?nid=6830
പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടി.എം. കൃഷ്ണചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടു...    Read More on: http://360malayalam.com/single-post.php?nid=6830
ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ടി.എം. കൃഷ്ണചന്ദ്രനെ തെരഞ്ഞെടുത്തു പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടി.എം. കൃഷ്ണചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം. നമസ്‌ക്കാര മണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശമനുസരിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്