ഏറനാട് താലൂക്കില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു

പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍  സ്‌ക്വാഡ് പരിശോധന തുടരുന്നു. പുല്‍പ്പറ്റ, പൂക്കൊളത്തൂര്‍, തൃപ്പനച്ചി, മുത്തനൂര്‍ എന്നിവിടങ്ങളിലെ  എട്ട് റേഷന്‍ കടകളടക്കം 10 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.    റേഷന്‍ കടകളില്‍  സാമൂഹിക അകലം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചു. റേഷന്‍ കടകളില്‍ ജൂലൈ മാസത്തെ  വിതരണത്തിനുള്ള സാധനങ്ങളുടെ ലഭ്യത  ഉറപ്പു വരുത്തി.  ജൂണ്‍ മാസത്തെ വിതരണത്തിനുള്ള കിറ്റുകളുടെ ലഭ്യതയും പരിശോധിച്ച് ഉറപ്പുവരുത്തി. നാല് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. പൊതുവിപണിയിലെ പരിശോധനയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിന്  ഒരു കടയുടെ പേരില്‍ നടപടിയെടുത്തു.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എ. സുള്‍ഫീക്കര്‍, ജി.എ സുനില്‍ദത്ത്,  ജീവനക്കാരനായ രഞ്ജിത്ത്  എന്നിവര്‍ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #malappuram

പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ...    Read More on: http://360malayalam.com/single-post.php?nid=5060
പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ...    Read More on: http://360malayalam.com/single-post.php?nid=5060
ഏറനാട് താലൂക്കില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു. പുല്‍പ്പറ്റ, പൂക്കൊളത്തൂര്‍, തൃപ്പനച്ചി, മുത്തനൂര്‍ എന്നിവിടങ്ങളിലെ എട്ട് റേഷന്‍ കടകളടക്കം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്