ക്രമക്കേട് നടത്തിയ റേഷന്‍ കട ഉടമക്കെതിരെ നടപടി

പാണ്ടിക്കാട് പഞ്ചായത്തിലെ തറിപ്പടിയിലെ റേഷന്‍ കടയില്‍ നിന്ന്  ഉപഭോക്താവിന് മെയ് മാസത്തെ അരിയും കിറ്റും യഥാസമയം ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും റേഷന്‍ കടയില്‍ പരിശോധന നടത്തി ഉപഭോക്താവിന്റെ പരാതി പരിഹരിച്ചു.  ഏറനാട് താലൂക്കില്‍ രണ്ട്  റേഷന്‍കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കട ഉടമക്കെതിരെ  നടപടിയെടുത്തു. പൊതുവിപണി പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന്  കടകള്‍ക്ക് നോട്ടീസും നല്‍കി.  സാമൂഹിക അകലം പാലിക്കാത്തതിന് താക്കീത് നല്‍കുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ സി എ വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ വികെ മോഹനന്‍, ജിഎ സുനില്‍ദത്ത്, കെപി  അബ്ദുനാസര്‍, പി പ്രദീപ്, ടി ജീവനക്കാരനായ രഞ്ജിത്ത് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന. പോര്‍ട്ടബിലിറ്റി സംവിധാനം നിലവിലുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഏത് റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വാങ്ങാം.  എന്നാല്‍ ചില റേഷന്‍ കടക്കാര്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ്കുമാര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #ration #malappuram

പാണ്ടിക്കാട് പഞ്ചായത്തിലെ തറിപ്പടിയിലെ റേഷന്‍ കടയില്‍ നിന്ന് ഉപഭോക്താവിന് മെയ് മാസത്തെ അരിയും കിറ്റും യഥാസമയം ലഭിച്ചില്ലെന്ന ...    Read More on: http://360malayalam.com/single-post.php?nid=4817
പാണ്ടിക്കാട് പഞ്ചായത്തിലെ തറിപ്പടിയിലെ റേഷന്‍ കടയില്‍ നിന്ന് ഉപഭോക്താവിന് മെയ് മാസത്തെ അരിയും കിറ്റും യഥാസമയം ലഭിച്ചില്ലെന്ന ...    Read More on: http://360malayalam.com/single-post.php?nid=4817
ക്രമക്കേട് നടത്തിയ റേഷന്‍ കട ഉടമക്കെതിരെ നടപടി പാണ്ടിക്കാട് പഞ്ചായത്തിലെ തറിപ്പടിയിലെ റേഷന്‍ കടയില്‍ നിന്ന് ഉപഭോക്താവിന് മെയ് മാസത്തെ അരിയും കിറ്റും യഥാസമയം ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും റേഷന്‍ കടയില്‍ പരിശോധന നടത്തി ഉപഭോക്താവിന്റെ പരാതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്