ക്രമക്കേട്; സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു

റേഷന്‍ കടകളിലെയും പൊതുവിപണിയിലെയും ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി മലപ്പുറം ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. പാപ്പിനിപ്പാറ, മുള്ളമ്പാറ, പൂക്കോട്ടൂര്‍, അത്താണിക്കല്‍, മുണ്ടിതൊടിക എന്നിവിടങ്ങളിലെ ആറ് റേഷന്‍ കടകളടക്കം ഒന്‍പത് വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു.  രണ്ട് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു.  റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി.  പൊതുവിപണി പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി.  സാമൂഹിക അകലം പാലിക്കാത്തതിന് ഒരു കടക്കെതിരെ നടപടിയെടുത്തു.  മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിച്ച് മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ സര്‍ക്കാര്‍ നിശ്ചയിച്ച വിലക്കാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തി.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടറായ ജി.എ സുനില്‍ദത്ത്, ജീവനക്കാരനായ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.                               

#360malayalam #360malayalamlive #latestnews #malappuram

റേഷന്‍ കടകളിലെയും പൊതുവിപണിയിലെയും ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി മലപ്പുറം ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില...    Read More on: http://360malayalam.com/single-post.php?nid=4805
റേഷന്‍ കടകളിലെയും പൊതുവിപണിയിലെയും ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി മലപ്പുറം ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില...    Read More on: http://360malayalam.com/single-post.php?nid=4805
ക്രമക്കേട്; സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു റേഷന്‍ കടകളിലെയും പൊതുവിപണിയിലെയും ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി മലപ്പുറം ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. പാപ്പിനിപ്പാറ, മുള്ളമ്പാറ, പൂക്കോട്ടൂര്‍, അത്താണിക്കല്‍, മുണ്ടിതൊടിക എന്നിവിടങ്ങളിലെ ആറ് റേഷന്‍ കടകളടക്കം ഒന്‍പത് വ്യാപാര സ്ഥാപനങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്