ക്രമക്കേട് : സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി

റേഷന്‍ കടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ഏറനാട് താലൂക്ക്  സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. തവനൂര്‍, മുതുപറമ്പ്, മുണ്ടക്കുളം, മോങ്ങം, പന്തല്ലൂര്‍, നറുകര എന്നിവിടങ്ങളിലെ 16 റേഷന്‍ കടകളക്കം 20 വ്യാപാര സ്ഥാപനങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.  പരിശോധനയില്‍ രണ്ട്  റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു.  റേഷന്‍ കടകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്‌ക്വാഡ് ഉറപ്പുവരുത്തി.  ചിറയില്‍ ജി.എല്‍.പി സ്‌കൂളിലെ കിറ്റ് പായ്ക്കിങ് സെന്റര്‍ സംഘം പരിശോധിച്ചു.  കിറ്റ് പായ്ക്കിങിനാവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി.  എല്ലാ റേഷന്‍ കടകളിലും മെയ് മാസത്തെ വിതരണത്തിനാവശ്യമായ കിറ്റുകള്‍ സ്റ്റോക്കുണ്ടെന്ന് സംഘം പരിശോധിച്ചു ഉറപ്പുവരുത്തി. പൊതുവിപണിയിലെ പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ  ജി.എ സുനില്‍ദത്ത്, വി.കെ മോഹനന്‍, പി. പ്രദീപ്  എന്നിവര്‍ പങ്കെടുത്തു. പരിശോധന വിവിധ ഭാഗങ്ങളില്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #malappuram

റേഷന്‍ കടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്...    Read More on: http://360malayalam.com/single-post.php?nid=4708
റേഷന്‍ കടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്...    Read More on: http://360malayalam.com/single-post.php?nid=4708
ക്രമക്കേട് : സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി റേഷന്‍ കടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. തവനൂര്‍, മുതുപറമ്പ്, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്