കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച തെക്കൻ ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില്ലകളിൽ കനത്ത മഴ മുന്നറിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തെക്കൻ ജില്ലകളിൽ ഡിസംബർ 3ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദ്ദം ചുഴലിക്കാ‌റ്റായി മാറുന്ന ഡിസംബർ 3,4 തീയതികളിൽ തെക്കൻ കേരളത്തിൽ കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് വ്യാഴാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരളതീരത്തെ കടൽ അതീവ പ്രക്ഷുബ്‌ധമായിരിക്കുമെന്നതിനാൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. ഡിസംബർ 3ന് ശേഷം ബംഗാൾ ഉൾക്കടലിൽ മ‌റ്റൊരു ന്യൂനമർദ്ദത്തിനും സാദ്ധ്യതയുണ്ട്.

#360malayalam #360malayalamlive #latestnews

ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില...    Read More on: http://360malayalam.com/single-post.php?nid=2750
ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില...    Read More on: http://360malayalam.com/single-post.php?nid=2750
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച തെക്കൻ ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില്ലകളിൽ കനത്ത മഴ മുന്നറിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്